സുബ്രഹ്മണ്യ ഭുജംഗ സ്തോത്രം

1.

സദാ ബാലരൂപാഽപി വിഘ്നാദ്രിഹന്ത്രീ

മഹാദന്തിവക്ത്രാഽപി പഞ്ചാസ്യമാന്യാ.

വിധീന്ദ്രാദിമൃഗ്യാ ഗണേശാഭിധാ മേ

വിധത്താം ശ്രിയം കാഽപി കല്യാണമൂർത്തിഃ.. 1..

അർത്ഥം: എപ്പോഴും ബാലരൂപത്തിലാണെങ്കിലും വിഘ്നങ്ങളാകുന്ന പർവ്വതങ്ങളെ നശിപ്പിക്കുന്നവനും, ഗജമുഖനാണെങ്കിലും പഞ്ചമുഖനായ ശിവനാൽ ആദരിക്കപ്പെടുന്നവനും, ബ്രഹ്മാവ്, ഇന്ദ്രൻ തുടങ്ങിയ ദേവന്മാരാൽ അന്വേഷിക്കപ്പെടുന്നവനുമായ ശ്രീ ഗണപതി എനിക്ക് സർശ്വൈശ്വര്യങ്ങളും നൽകി അനുഗ്രഹിക്കട്ടെ.

 

2.

ന ജാനാമി ശബ്ദം ന ജാനാമി ചാർത്ഥം

ന ജാനാമി പദ്യം ന ജാനാമി ഗദ്യം.

ചിദേകാ ഷഡാസ്യാ ഹൃദി ദ്യോതതേ മേ

മുഖാന്നിഃസരന്തേ ഗിരശ്ചാപി ചിത്രം.. 2..

അർത്ഥം: എനിക്ക് ശബ്ദങ്ങളറിയില്ല, അർത്ഥവുമറിയില്ല. പദ്യമോ ഗദ്യമോ എനിക്കറിയില്ല. എന്നാൽ എന്‍റെ ഹൃദയത്തിൽ ആറുമുഖങ്ങളുള്ള ഒരു ചൈതന്യജോതിസ്സ് പ്രകാശിക്കുന്നു; അതിന്‍റെ ഫലമായി അത്ഭുതകരമാംവിധം എന്‍റെ വായിൽ നിന്നും കാവ്യരൂപത്തിലുള്ള വാക്കുകൾ സ്വയം പുറത്തുവരുന്നു.

 

3.

മയൂരാധിരൂഢം മഹാവാക്യഗൂഢം

മനോഹാരിദേഹം മഹച്ചിത്തഗേഹം.

മഹീദേവദേവം മഹാവേദഭാവം

മഹാദേവബാലം ഭജേ ലോകപാലം.. 3..

അർത്ഥം: മയിലിൽ വാഹനമേറിയവനും, വേദങ്ങളിലെ മഹാവാക്യങ്ങളുടെ ഗൂഢാർത്ഥമായിരിക്കുന്നവനും, മനോഹരമായ ശരീരത്തോട് കൂടിയവനും, പരിശുദ്ധമായ മനസ്സുകളിൽ വസിക്കുന്നവനും, ദേവന്മാർക്കും ദേവനായവനും, വേദങ്ങളുടെ സാരമായവനും, മഹാദേവന്‍റെ പുത്രനും, ലോകങ്ങളെ പാലിക്കുന്നവനുമായ ആ കുമാരനെ ഞാൻ ഭജിക്കുന്നു.

 

4.

യദാ സന്നിധാനം ഗതാ മാനവാ മേ

ഭവാമ്ഭോധിപാരം ഗതാസ്തേ തദൈവ.

ഇതി വ്യഞ്ജയൻ സിന്ധുതീരേ യ ആസ്തേ

തമീഡേ പവിത്രം പരാശക്തിപുത്രം.. 4..

അർത്ഥം: 'എന്‍റെ സന്നിധിയിൽ എത്തുന്ന മനുഷ്യർ ആ നിമിഷം തന്നെ സംസാരസാഗരം കടക്കുന്നു' എന്ന് ഭക്തർക്ക് കാണിച്ച് കൊടുക്കാനെന്നവണ്ണം സമുദ്രതീരത്ത് (തിരുച്ചെന്തൂരിൽ) കുടികൊള്ളുന്ന പരാശക്തിയുടെ പരിശുദ്ധനായ പുത്രനെ ഞാൻ സ്തുതിക്കുന്നു.

 

5.

യഥാബ്ധേസ്തരംഗാ ലയം യാന്തി തുംഗാ-

സ്തഥൈവാപദഃ സന്നിധൗ സേവതാം മേ.

ഇതീവോർമ്മിപംക്തീർനൃണാം ദർശയന്തം

സദാ ഭാവയേ ഹൃത്സരോജേ ഗുഹം തം.. 5..

അർത്ഥം: 'സമുദ്രത്തിലെ ഉയർന്ന തിരമാലകൾ എങ്ങനെ ആ സമുദ്രത്തിൽ തന്നെ ലയിക്കുന്നുവോ, അതുപോലെ എന്നെ ശരണം പ്രാപിക്കുന്നവരുടെ ആപത്തുകൾ എന്‍റെ സന്നിധിയിൽ ഇല്ലാതാകുന്നു' എന്ന് സമുദ്രത്തിലെ തിരമാലകളെ കാണിച്ച് മനുഷ്യർക്ക് ഉപദേശിക്കുന്നതുപോലെ വസിക്കുന്ന ഗുഹനെ (മുരുകനെ) ഞാൻ എപ്പോഴും എന്‍റെ ഹൃദയകമലത്തിൽ ധ്യാനിക്കുന്നു.

 

6.

ഗിരൗ മന്നിവാസേ നരാ യേഽധിരൂഢാ-

സ്തദാ പർവ്വതേ രാജതേ തേഽധിരൂഢാഃ.

ഇതീവ ബ്രുവൻഗന്ധശൈലാധിരൂഢഃ

സ ദേവോ മുദേ മേ സദാ ഷണ്മുഖോഽസ്തു.. 6..

അർത്ഥം: 'ഞാൻ വസിക്കുന്ന ഈ പർവ്വതത്തിൽ കയറുന്നവർ സാക്ഷാൽ പരമശിവന്‍റെ കൈലാസ (വെള്ളി) പർവ്വതത്തിൽ കയറിയ പുണ്യമാണ് നേടുന്നത്' എന്ന് പറയുന്നതുപോലെ ഗന്ധമാദന പർവ്വതത്തിൽ കുടികൊള്ളുന്ന ആ ഷണ്മുഖൻ എപ്പോഴും എന്‍റെ സന്തോഷത്തിന് കാരണമാകട്ടെ.

 

7.

മഹാമ്ഭോധിതീരേ മഹാപാപചോരേ

മുനീന്ദ്രാനുകൂലേ സുഗന്ധാഖ്യശൈലേ.

ഗുഹായാം വസന്തം സ്വഭാസാ ലസന്തം

ജനാർത്തിം ഹരന്തം ശ്രയാമോ ഗുഹം തം.. 7..

അർത്ഥം: മഹാസമുദ്രത്തിന്‍റെ തീരത്ത്, വലിയ പാപങ്ങളെപ്പോലും ഇല്ലാതാക്കുന്നതും മുനിമാർക്ക് അനുകൂലവുമായ സുഗന്ധം (ഗന്ധമാദനം) എന്ന പർവ്വതത്തിലെ ഗുഹയിൽ വസിക്കുന്നവനും, തൻ്റെ പ്രകാശം കൊണ്ട് ശോഭിക്കുന്നവനും, ഭക്തരുടെ ദുഃഖങ്ങളെ ഹരിക്കുന്നവനുമായ ആ ഗുഹനെ ഞങ്ങൾ ശരണം പ്രാപിക്കുന്നു.

 

8.

ലസത്സ്വർണ്ണഗേഹേ നൃണാം കാമദോഹേ

സുമസ്തോമസഞ്ഛന്നമാണിക്യമഞ്ചേ.

സമുദ്യത്സഹസ്രാർക്കതുല്യപ്രകാശം

സദാ ഭാവയേ കാർത്തികേയം സുരേശം.. 8..

അർത്ഥം: മനുഷ്യരുടെ ആഗ്രഹങ്ങളെല്ലാം സാധിച്ചുകൊടുക്കുന്ന തിളങ്ങുന്ന സുവർണ്ണ മന്ദിരത്തിൽ, പുഷ്പങ്ങൾ വിതറിയ മാണിക്യക്കട്ടിലിൽ ഉദിച്ചുയരുന്ന ആയിരം സൂര്യന്മാർക്ക് തുല്യമായ പ്രകാശത്തോടെ വിരാജിക്കുന്ന ദേവേശനായ കാർത്തികേയനെ ഞാൻ സദാ ധ്യാനിക്കുന്നു.

 

9.

രണദ്ധംസകേ മഞ്ജുലേഽത്യന്തശോണേ

മനോഹാരിലാവണ്യപീയൂഷപൂർണ്ണേ.

മനഃഷട്പദോ മേ ഭവക്ലേശതപ്തഃ

സദാ മോദതാം സ്കന്ദ തേ പാദപദ്മേ.. 9..

അർത്ഥം: ഹേ സ്കന്ദാ! ശബ്ദിക്കുന്ന ചിലമ്പുകളണിഞ്ഞതും, മനോഹരവും, കടും ചുവന്ന നിറമുള്ളതും, സൗന്ദര്യമാകുന്ന അമൃതം നിറഞ്ഞതുമായ അവിടുത്തെ പാദകമലങ്ങളിൽ സംസാരദുഃഖങ്ങളാൽ തളർന്ന എന്‍റെ മനസ്സാകുന്ന വണ്ട് എപ്പോഴും സന്തോഷത്തോടെ ഇരിക്കട്ടെ.

 

10.

സുവർണ്ണാഭദിവ്യാമ്പരൈർഭാസമാനാം

ക്വണത്കിങ്കിണീമേഖലാശോഭമാനാം.

ലസദ്ധേമപട്ടേന വിദ്യോതമാനാം

കടിം ഭാവയേ സ്കന്ദ തേ ദീപ്യമാനാം.. 10..

അർത്ഥം: ഹേ സ്കന്ദാ! സ്വർണ്ണസമാനമായ ദിവ്യവസ്ത്രങ്ങളാൽ ശോഭിക്കുന്നതും, ശബ്ദിക്കുന്ന കിങ്ങിണികളോട് കൂടിയ അരഞ്ഞാണം (മേഖല) അണിഞ്ഞതും, തിളങ്ങുന്ന സ്വർണ്ണപ്പട്ടയാൽ പ്രകാശിക്കുന്നതുമായ അവിടുത്തെ അരക്കെട്ടിനെ ഞാൻ ധ്യാനിക്കുന്നു.

 

11.

പുലിന്ദേശകന്യാഘനാഭോഗതുംഗ-

സ്തനാലിംഗനാസക്തകാശ്മീരരാഗം.

നമസ്യാമഹം താരകാരേ തവോരഃ

സ്വഭക്താവനേ സർവ്വദാ സാനുരാഗം.. 11..

അർത്ഥം: താരകാസുരന്‍റെ ശത്രുവായവനേ! വേടപ്പെങ്കൊടിയായ ശ്രീവള്ളിയുടെ ആലിംഗനത്താൽ കുങ്കുമപ്പൂവിന്‍റെ നിറം പടർന്നതും, തന്‍റെ ഭക്തരെ രക്ഷിക്കുന്നതിൽ എപ്പോഴും വാത്സല്യം നിറഞ്ഞതുമായ അവിടുത്തെ മാറിടത്തെ ഞാൻ നമസ്കരിക്കുന്നു.

 

12.

വിധൗ ക്ലൃപ്തദണ്ഡാൻ സ്വലീലാധൃതാണ്ഡാ-

ന്നിരസ്തേഭശുണ്ഡാൻ ദ്വിഷത്കാലദണ്ഡാൻ.

ഹതേന്ദ്രാരിഷണ്ഡാഞ്ജഗത്രാണശൗണ്ഡാൻ

സദാ തേ പ്രചണ്ഡാൻ ശ്രയേ ബാഹുദണ്ഡാൻ.. 12..

അർത്ഥം: ബ്രഹ്മാവിനെ ശിക്ഷിച്ചതും, സ്വന്തം ലീലയാൽ ബ്രഹ്മാണ്ഡങ്ങളെ താങ്ങി നിർത്തുന്നതും, ഐരാവതത്തിന്‍റെ തുമ്പിക്കൈയേക്കാൾ കരുത്തുറ്റതും, ശത്രുക്കൾക്ക് സാക്ഷാൽ കാലദണ്ഡമായിരിക്കുന്നതും, അസുരകൂട്ടങ്ങളെ നശിപ്പിച്ചതും, ലോകത്തെ സംരക്ഷിക്കാൻ സമർത്ഥവുമായ അവിടുത്തെ കരുത്തുറ്റ ബാഹുക്കളെ ഞാൻ എപ്പോഴും ശരണം പ്രാപിക്കുന്നു.

 

13.

സദാ ശാരദാഃ ഷണ്മൃഗാങ്കാ യദി സ്യുഃ

സമുദ്യന്ത ഏവ സ്ഥിതാശ്ചേത്സമന്താത്.

സദാ പൂർണ്ണബിംബാഃ കളങ്കൈശ്ച ഹീനാ-

സ്തദാ ത്വന്മുഖാനാം ബ്രുവേ സ്കന്ദ സാമ്യം.. 13..

അർത്ഥം: ഹേ സ്കന്ദാ! ശരത്കാലത്തെ കളങ്കമില്ലാത്ത ആറ് പൂർണ്ണചന്ദ്രന്മാർ ഒരുമിച്ച് എല്ലാ ദിക്കുകളിലും ഉദിച്ച് എപ്പോഴും ആകാശത്ത് നിൽക്കുകയാണെങ്കിൽ, അപ്പോൾ മാത്രമേ അവയ്ക്ക് അവിടുത്തെ ആറ് മുഖങ്ങളോട് സാമ്യമുണ്ടെന്ന് ഞാൻ പറയുകയുള്ളൂ.

 

14.

സ്ഫുരന്മന്ദഹാസൈഃ സഹംസാനി ചഞ്ച-

ത്കടാക്ഷാവലീഭൃംഗസംഘോജ്ജ്വലാനി.

സുധാസ്യന്ദിബിംബാധരാണീശസൂനോ

തവാലോകയേ ഷണ്മുഖാംഭോരുഹാണി.. 14..

അർത്ഥം: ഹേ ഈശ്വരപുത്രാ! പുഞ്ചിരിയാകുന്ന വെളുത്ത അന്നപ്പക്ഷികൾ വിഹരിക്കുന്നതും, കടാക്ഷങ്ങളാകുന്ന വണ്ടുകളുടെ കൂട്ടത്താൽ ശോജ്വലിക്കുന്നതും, അമൃതം പൊഴിക്കുന്ന കോവപ്പഴം പോലെയുള്ള ചുണ്ടുകളോട് കൂടിയതുമായ അവിടുത്തെ ആറ് മുഖങ്ങളാകുന്ന താമരപ്പൂക്കളെ ഞാൻ ദർശിക്കുന്നു.

 

15.

വിശാലേഷു കർണ്ണാന്തദീർഘേഷ്വജസ്രം

ദയാസ്യന്ദിഷു ദ്വാദശസ്വീക്ഷണേഷു.

മയീഷത്കടാക്ഷഃ സകൃത്പാതിതശ്ചേ-

ദ്ഭവേത്തേ ദയാശീല കാ നാമ ഹാനിഃ.. 15..

അർത്ഥം: കരുണാവാരിധിയേ! ചെവികൾ വരെ നീണ്ടതും, വളരെ വിശാലമായതും, എപ്പോഴും കാരുണ്യം വർഷിക്കുന്നതുമായ അവിടുത്തെ പന്ത്രണ്ട് കണ്ണുകളിൽ ഒന്നിൽ നിന്നുള്ള കടാക്ഷം ഒരു പ്രാവശ്യമെങ്കിലും എന്നിൽ പതിഞ്ഞാൽ, അവിടുത്തേക്ക് എന്ത് നഷ്ടം വരാനാണ്?

 

16.

സുതാംഗോദ്ഭവോ മേഽസി ജീവേതി ഷഡ്ധാ

ജപന്മന്ത്രമീശോ മുദാ ജിഘ്രതേ യാൻ.

ജഗദ്ഭാരഭൃദ്ഭ്യോ ജഗന്നാഥ തേഭ്യഃ

കിരീടോജ്ജ്വലേഭ്യോ നമോ മസ്തകേഭ്യഃ.. 16..

അർത്ഥം: 'മകനേ! നീ എന്‍റെ ശരീരത്തിൽ നിന്നും ജനിച്ചവനാണ്, ദീർഘകാലം ജീവിക്കുക' എന്ന് ഈ മന്ത്രം ആറ് തവണ ജപിച്ച് പരമശിവൻ സന്തോഷത്തോടെ മണക്കുന്നതും, ലോകത്തിന്‍റെ മുഴുവൻ ഭാരവും പേറുന്നതും കിരീടങ്ങളാൽ പ്രകാശിക്കുന്നതുമായ അവിടുത്തെ ആറ് ശിരസ്സുകളെ ഞാൻ നമസ്കരിക്കുന്നു, ഹേ ജഗന്നാഥാ!

 

17.

സ്ഫുരദ്രത്നകേയൂരഹാരാഭിരാമ-

ശ്ചലത്കുണ്ഡലശ്രീലസദ്ഗണ്ഡഭാഗഃ.

കടൗ പീതവാസാഃ കരേ ചാരുശക്തിഃ

പുരസ്താന്മമാസ്താം പുരാരേസ്തനൂജഃ.. 17..

അർത്ഥം: പ്രകാശിക്കുന്ന രത്നങ്ങൾ പതിച്ച തോൾവളകളും മാലകളും ധരിച്ച് മനോഹരനായവനും, ഇളകുന്ന കുണ്ഡലങ്ങളാൽ ശോഭിക്കുന്ന കവിളുകളുള്ളവനും, അരയിൽ മഞ്ഞപ്പട്ട് ധരിച്ചവനും, കൈയിൽ മനോഹരമായ വേൽ (ശക്തി) ഏന്തിയവനുമായ ആ പരമശിവന്‍റെ പുത്രൻ എന്‍റെ മുൻപിൽ പ്രത്യക്ഷനാകട്ടെ.

 

18.

ഇഹായാഹി വത്സേതി ഹസ്താൻപ്രസാര്യാ-

ഹ്വയത്യാദരാച്ഛങ്കരേ മാതുരങ്കാത്.

സമുത്പത്യ താതം ശ്രയന്തം കുമാരം

ഹരാശ്ലിഷ്ടഗാത്രം ഭജേ ബാലമൂർത്തിം.. 18..

അർത്ഥം: 'കുഞ്ഞേ! ഇങ്ങോട്ട് വരൂ' എന്ന് പറഞ്ഞ് പരമശിവൻ കൈകൾ നീട്ടി സ്നേഹത്തോടെ വിളിക്കുമ്പോൾ, അമ്മയായ പാർവ്വതിയുടെ മടിയിൽ നിന്നും ചാടിയെഴുന്നേറ്റ് അച്ഛന്‍റെ അടുത്തേക്ക് ഓടിച്ചെല്ലുകയും ശിവനാൽ ആലിംഗനം ചെയ്യപ്പെടുകയും ചെയ്യുന്ന ആ ബാലസ്വരൂപനായ കുമാരനെ ഞാൻ ഭജിക്കുന്നു.

 

19.

കുമാരേശസൂനോ ഗുഹ സ്കന്ദ സേനാ-

പതേ ശക്തിപാണേ മയൂരാധിരൂഢ.

പുലിന്ദാത്മജാകാന്ത ഭക്താർത്തിഹാരിൻ

പ്രഭോ താരകാരേ സദാ രക്ഷ മാം ത്വം.. 19..

അർത്ഥം: ഹേ കുമാരാ! പരമശിവന്‍റെ പുത്രാ! ഗുഹനേ! സ്കന്ദാ! ദേവസേനാപതിയേ! വേൽ ഏന്തിയവനേ! മയിൽ വാഹനനേ! വള്ളീനാഥാ! ഭക്തരുടെ ദുഃഖം അകറ്റുന്നവനേ! പ്രഭോ! താരകാസുരന്‍റെ അന്തകനേ! അവിടുന്ന് എന്നെ എപ്പോഴും രക്ഷിച്ചാലും.

 

20.

പ്രശാന്തേന്ദ്രിയേ നഷ്ടസംജ്ഞേ വിചേഷ്ടേ

കഫോദ്ഗാരിവക്ത്രേ ഭയോത്കമ്പിഗാത്രേ.

പ്രയാണോന്മുഖേ മയ്യനാഥേ തദാനീം

ദ്രുതം മേ ദയാലോ ഭവാഗ്രേ ഗുഹ ത്വം.. 20..

അർത്ഥം: ദയാലുവായ ഗുഹാ! എന്‍റെ ഇന്ദ്രിയങ്ങൾ ശാന്തമായി, ബോധം നശിച്ച്, അനക്കമില്ലാതെ, വായിൽ നിന്ന് കഫം വന്ന്, ഭയത്താൽ ശരീരം വിറച്ച്, ഈ ലോകം വിട്ടുപോകാൻ നിൽക്കുന്ന അനാഥനായ എന്‍റെ മുന്നിൽ ആ അവസാന നിമിഷത്തിൽ അവിടുന്ന് വേഗത്തിൽ വന്ന് നിൽക്കണേ.

 

21.

കൃതാന്തസ്യ ദൂതേഷു ചണ്ഡേഷു കോപാ-

ദ്ദഹച്ഛിന്ദ്ധി ഭിന്ദ്ധീതി മാം തർജ്ജയത്സു.

മയൂരം സമാരുഹ്യ മാ ഭൈരിതി ത്വം

പുരഃ ശക്തിപാണിർമമായാഹി ശീഘ്രം.. 21..

അർത്ഥം: യമരാജന്‍റെ ഭയങ്കരന്മാരായ ദൂതന്മാർ കോപത്തോടെ 'ഇവനെ ദഹിപ്പിക്കൂ, വെട്ടൂ, പിളർക്കൂ' എന്ന് പറഞ്ഞ് എന്നെ ഭയപ്പെടുത്തുമ്പോൾ, അവിടുന്ന് മയിലിലേറി കൈയിൽ വേലുമേന്തി 'ഭയപ്പെടേണ്ട' എന്ന് പറഞ്ഞുകൊണ്ട് എന്‍റെ മുൻപിൽ വേഗം വരണേ.

 

22.

പ്രണമ്യാസകൃത്പാദയോസ്തേ പതിത്വാ

പ്രസാദ്യ പ്രഭോ പ്രാർത്ഥയേഽനേകവാരം.

ന വക്തും ക്ഷമോഽഹം തദാനീം കൃപാബ്ധേ

ന കാര്യാന്തകാലേ മനാഗപ്യുപേക്ഷാ.. 22..

അർത്ഥം: പ്രഭോ! അവിടുത്തെ പാദങ്ങളിൽ പലവട്ടം വീണ് നമസ്കരിച്ച് പ്രീതിപ്പെടുത്തി ഞാൻ വീണ്ടും വീണ്ടും പ്രാർത്ഥിക്കുന്നു; കാരുണ്യസാഗരമേ! ആ അന്ത്യകാലത്ത് എനിക്ക് സംസാരിക്കാൻ കഴിയില്ല. അതുകൊണ്ട് മരണസമയത്ത് എന്നെ ഒട്ടും അവഗണിക്കരുതേ.

 

23.

സഹസ്രാണ്ടഭോക്താ ത്വയാ ശൂരനാമാ

ഹതസ്താരകഃ സിംഹവക്ത്രശ്ച ദൈത്യഃ.

മമാന്തർഹൃദിസ്ഥം മനഃക്ലേശമേകം

ന ഹംസി പ്രഭോ കിം കരോമി ക്വ യാമി.. 23..

അർത്ഥം: പ്രഭോ! ആയിരക്കണക്കിന് ബ്രഹ്മാണ്ഡങ്ങളെ അടക്കിഭരിച്ച ശൂരപത്മൻ, താരകാസുരൻ, സിംഹമുഖൻ തുടങ്ങിയ അസുരന്മാരെ അങ്ങ് വധിച്ചുവല്ലോ. എന്നിട്ടും എന്‍റെ ഉള്ളിലിരിക്കുന്ന ഒരേയൊരു 'മനഃക്ലേശത്തെ' (അജ്ഞാനത്തെ) അങ്ങ് എന്തുകൊണ്ട് നശിപ്പിക്കുന്നില്ല? ഞാൻ എന്തുചെയ്യും? എങ്ങോട്ട് പോകും?

 

24.

അഹം സർവ്വദാ ദുഃഖഭാരാവസന്നോ

ഭവാൻ ദീനബന്ധുസ്ത്വദന്യം ന യാചേ.

ഭവദ്ഭക്തിരോധം സദാ ക്ലൃപ്തബാധം

മമാധിം ദ്രുതം നാശയോമാസുത ത്വം.. 24..

അർത്ഥം: ഞാൻ എപ്പോഴും ദുഃഖഭാരത്താൽ തളർന്നവനാണ്. അവിടുന്നാകട്ടെ ദീനരുടെ ബന്ധുവാണ്. അതിനാൽ അങ്ങയോടല്ലാതെ മറ്റാരോടും ഞാൻ യാചിക്കില്ല. ഉമാപുത്രാ! അവിടുത്തെ ഭക്തിക്ക് തടസ്സം നിൽക്കുന്നതും, എപ്പോഴും എനിക്ക് പീഡ നൽകുന്നതുമായ എന്‍റെ മാനസിക ദുഃഖങ്ങളെ വേഗത്തിൽ നശിപ്പിച്ചാലും.

 

25.

അപസ്മാരകുഷ്ഠക്ഷയാർശഃ പ്രമേഹ-

ജ്വരോന്മാദഗുൽമാദിരോഗാ മഹാന്തഃ.

പിശാചാശ്ച സർവ്വേ ഭവത്പത്രഭൂതിം

വിലോക്യ ക്ഷണാത്താരകാരേ ദ്രവന്തേ.. 25..

അർത്ഥം: താരകാസുരന്‍റെ അന്തകനേ! അപസ്മാരം, കുഷ്ഠം, ക്ഷയം, അർശസ്സ് (മൂലക്കുരു), പ്രമേഹം, ജ്വരം, ഉന്മാദം, ഗുൽമം തുടങ്ങിയ കൊടിയ രോഗങ്ങളും, പിശാചുക്കളും ഒരു ഇലയിൽ നൽകപ്പെടുന്ന അവിടുത്തെ ഭസ്മം (വിഭൂതി) കാണുന്ന ക്ഷണം തന്നെ ഓടിയകലുന്നു.

 

26.

ദൃശി സ്കന്ദമൂർത്തിഃ ശ്രുതൗ സ്കന്ദകീർത്തി-

ർമുഖേ മേ പവിത്രം സദാ തച്ചരിത്രം.

കരേ തസ്യ കൃത്യം വപുസ്തസ്യ ഭൃത്യം

ഗുഹേ സന്തു ലീനാ മമാശേഷഭാവാഃ.. 26..

അർത്ഥം: എന്‍റെ കണ്ണുകളിൽ എപ്പോഴും സ്കന്ദന്‍റെ രൂപം നിറയട്ടെ; എന്‍റെ കാതുകളിൽ സ്കന്ദന്‍റെ കീർത്തി മുഴങ്ങട്ടെ; എന്‍റെ നാവിൽ സദാ അവിടുത്തെ പവിത്രമായ ചരിത്രം ഉണ്ടായിരിക്കട്ടെ; എന്‍റെ കൈകൾ അവിടുത്തെ സേവനത്തിൽ മുഴുകട്ടെ; എന്‍റെ ശരീരം അവിടുത്തെ ദാസനായിരിക്കട്ടെ; എന്‍റെ സർവ്വഭാവങ്ങളും ഗുഹനിൽ തന്നെ ലയിച്ചിരിക്കട്ടെ.

 

27.

മുനീനാമുതാഹോ നൃണാം ഭക്തിഭാജാ-

മഭീഷ്ടപ്രദാഃ സന്തി സർവ്വത്ര ദേവാഃ.

നൃണാമന്ത്യജാനാമപി സ്വാർത്ഥദാനേ

ഗുഹാദ്ദേവമന്യം ന ജാനേ ന ജാനേ.. 27..

അർത്ഥം: മുനിമാർക്കോ ഭക്തിയോടെ ഭജിക്കുന്ന മനുഷ്യർക്കോ അവർ ആഗ്രഹിക്കുന്ന വരം നൽകാൻ എല്ലാ ദിക്കുകളിലും ദേവന്മാരുണ്ട്. എന്നാൽ എന്നെപ്പോലുള്ള വളരെ താഴ്ന്ന മനുഷ്യർക്കും അവർ ആഗ്രഹിക്കുന്നത് നൽകാൻ ഗുഹനായ മുരുകനല്ലാതെ മറ്റൊരു ദേവനെ എനിക്കറിയില്ല, എനിക്കറിയില്ല.

 

28.

കളത്രം സുതാ ബന്ധുവർഗ്ഗഃ പശുർവ്വാ

നരോ വാഽഥ നാരീ ഗൃഹേ യേ മദീയാഃ.

യജന്തോ നമന്തഃ സ്തുവന്തോ ഭവന്തം

സ്മരന്തശ്ച തേ സന്തു സർവ്വേ കുമാര.. 28..

അർത്ഥം: കുമാരാ! എന്‍റെ ഭാര്യ, പുത്രന്മാർ, ബന്ധുക്കൾ, വളർത്തുമൃഗങ്ങൾ, കൂടാതെ എന്‍റെ വീട്ടിലുള്ള എല്ലാ സ്ത്രീപുരുഷന്മാരും എപ്പോഴും അവിടുത്തെ പൂജിക്കുന്നവരും, നമസ്കരിക്കുന്നവരും, സ്തുതിക്കുന്നവരും, സദാ സ്മരിക്കുന്നവരുമായി തീരട്ടെ.

 

29.

മൃഗാഃ പക്ഷിണോ ദംശകാ യേ ച ദുഷ്ടാ-

സ്തഥാ വ്യാധയോ ബാധകാ യേ മദംഗേ.

ഭവച്ഛക്തിതീക്ഷ്ണാഗ്രഭിന്നാഃ സുദൂരേ

വിനശ്യന്തു തേ ചൂർണ്ണിതക്രൗഞ്ചശൈല.. 29..

അർത്ഥം: ക്രൗഞ്ചപർവ്വതത്തെ പൊടിയാക്കിയവനേ! ദുഷ്ടമൃഗങ്ങൾ, പക്ഷികൾ, കടിക്കുന്ന പ്രാണികൾ, എന്‍റെ ശരീരത്തെ ഉപദ്രവിക്കുന്ന രോഗങ്ങൾ എന്നിവയെല്ലാം അവിടുത്തെ വേലിന്‍റെ (ശക്തിയുടെ) മൂർച്ചയേറിയ അറ്റത്താൽ പിളർക്കപ്പെട്ട് വളരെ ദൂരെപ്പോയി നശിക്കട്ടെ.

 

30.

ജനിത്രീ പിതാ ച സ്വപുത്രാപരാധം

സഹേതേ ന കിം ദേവസേനാധിനാഥ.

അഹം ചാതിബാലോ ഭവാൻ ലോകതാതഃ

ക്ഷമസ്വാപരാധം സമസ്തം മഹേശ.. 30..

അർത്ഥം: ദേവസേനാപതിയേ! മാതാവും പിതാവും തങ്ങളുടെ മക്കളുടെ തെറ്റുകൾ ക്ഷമിക്കാറില്ലേ? ഞാൻ വളരെ ചെറിയ ഒരു കുട്ടിയാണ്; അവിടുത്താകട്ടെ സർവ്വ ലോകങ്ങൾക്കും പിതാവാണ്. മഹേശ്വരാ! എന്‍റെ എല്ലാ തെറ്റുകളും അങ്ങ് ക്ഷമിച്ചാലും.

 

31.

നമഃ കേകിനേ ശക്തയേ ചാപി തുഭ്യം

നമശ്ഛാഗ തുഭ്യം നമഃ കുക്കുടായ.

നമഃ സിന്ധവേ സിന്ധുദേശായ തുഭ്യം

പുനഃ സ്കന്ദമൂർത്തേ നമസ്തേ നമോഽസ്തു.. 31..

അർത്ഥം: അവിടുത്തെ വാഹനമായ മയിലിന് നമസ്കാരം, അവിടുത്തെ ആയുധമായ വേലിന് നമസ്കാരം, ആടിന് നമസ്കാരം, കൊടിയിലുള്ള കോഴിക്ക് നമസ്കാരം. സമുദ്രത്തിനും ആ സമുദ്രതീരത്തിനും (തിരുച്ചെന്തൂരിനും) നമസ്കാരം. സ്കന്ദമൂർത്തേ! അവിടുത്തേക്ക് വീണ്ടും വീണ്ടും എന്‍റെ നമസ്കാരം, നമസ്കാരം.

 

32.

ജയാനന്ദഭൂമഞ്ജയാപാരധാമ-

ഞ്ജയാമോഘകീർത്തേ ജയാനന്ദമൂർത്തേ.

ജയാനന്ദസിന്ധോ ജയാശേഷബന്ധോ

ജയ ത്വം സദാ മുക്തിദാനേശസൂനോ.. 32..

അർത്ഥം: ആനന്ദസ്വരൂപനായവനേ വിജയിച്ചാലും! അപാരമായ തേജസ്സുള്ളവനേ വിജയിച്ചാലും! കുറയാത്ത പ്രശസ്തിയുള്ളവനേ വിജയിച്ചാലും! ആനന്ദമൂർത്തേ വിജയിച്ചാലും! ആനന്ദസാഗരമേ വിജയിച്ചാലും! ഏവർക്കും ബന്ധുവായവനേ വിജയിച്ചാലും! മുക്തി നൽകുന്ന പരമശിവന്‍റെ പുത്രാ! അവിടുത്തേക്ക് സദാ വിജയം ഭവിക്കട്ടെ.

 

33.

ഭുജംഗാഖ്യവൃത്തേന ക്ലൃപ്തം സ്തവം യഃ

പഠേദ്ഭക്തിയുക്തോ ഗുഹം സമ്പ്രണമ്യ.

സുപുത്രാൻ കളത്രം ധനം ദീർഘമായു-

ർല്ലഭേത്സ്കന്ദസായുജ്യമന്തേ നരഃ സഃ.. 33..

അർത്ഥം: ഭുജംഗപ്രയാതം എന്ന വൃത്തത്തിൽ രചിക്കപ്പെട്ട ഈ സ്തോത്രം ഗുഹനെ ഭക്തിയോടെ നമസ്കരിച്ച് ആര് ജപിക്കുന്നുവോ, ആ മനുഷ്യൻ നല്ല പുത്രന്മാർ, ഭാര്യ, സമ്പത്ത്, ദീർഘായുസ്സ് എന്നിവ നേടി അവസാനം സ്കന്ദനിൽ സായൂജ്യം പ്രാപിക്കുന്നു (മുക്തി നേടുന്നു).

 

സദാ ബാലരൂപാഽപി വിഘ്നാദ്രിഹന്ത്രീ
മഹാദന്തിവക്ത്രാഽപി പഞ്ചാസ്യമാന്യാ.
വിധീന്ദ്രാദിമൃഗ്യാ ഗണേശാഭിധാ മേ
വിധത്താം ശ്രിയം കാഽപി കല്യാണമൂർതിഃ.
ന ജാനാമി ശബ്ദം ന ജാനാമി ചാർഥം
ന ജാനാമി പദ്യം ന ജാനാമി ഗദ്യം.
ചിദേകാ ഷഡാസ്യാ ഹൃദി ദ്യോതതേ മേ
മുഖാന്നിഃസരന്തേ ഗിരശ്ചാപി ചിത്രം.
മയൂരാധിരൂഢം മഹാവാക്യഗൂഢം
മനോഹാരിദേഹം മഹച്ചിത്തഗേഹം.
മഹീദേവദേവം മഹാവേദഭാവം
മഹാദേവബാലം ഭജേ ലോകപാലം.
യദാ സന്നിധാനം ഗതാ മാനവാ മേ
ഭവാംഭോധിപാരം ഗതാസ്തേ തദൈവ.
ഇതി വ്യഞ്ജയൻ സിന്ധുതീരേ യ ആസ്തേ
തമീഡേ പവിത്രം പരാശക്തിപുത്രം.
യഥാബ്ധേസ്തരംഗാ ലയം യാന്തി തുംഗാ-
സ്തഥൈവാപദഃ സന്നിധൗ സേവതാം മേ.
ഇതീവോർമിപങ്ക്തീർനൃണാം ദർശയന്തം
സദാ ഭാവയേ ഹൃത്സരോജേ ഗുഹം തം.
ഗിരൗ മന്നിവാസേ നരാ യേഽധിരൂഢാ-
സ്തദാ പർവതേ രാജതേ തേഽധിരൂഢാഃ.
ഇതീവ ബ്രുവൻഗന്ധശൈലാധിരൂഢഃ
സ ദേവോ മുദേ മേ സദാ ഷണ്മുഖോഽസ്തു.
മഹാംഭോധിതീരേ മഹാപാപചോരേ
മുനീന്ദ്രാനുകൂലേ സുഗന്ധാഖ്യശൈലേ.
ഗുഹായാം വസന്തം സ്വഭാസാ ലസന്തം
ജനാർതിം ഹരന്തം ശ്രയാമോ ഗുഹം തം.
ലസത്സ്വർണഗേഹേ നൃണാം കാമദോഹേ
സുമസ്തോമസഞ്ഛന്നമാണിക്യമഞ്ചേ.
സമുദ്യത്സഹസ്രാർകതുല്യപ്രകാശം
സദാ ഭാവയേ കാർതികേയം സുരേശം.
രണദ്ധംസകേ മഞ്ജുലേഽത്യന്തശോണേ
മനോഹാരിലാവണ്യപീയൂഷപൂർണേ.
മനഃഷട്പദോ മേ ഭവക്ലേശതപ്തഃ
സദാ മോദതാം സ്കന്ദ തേ പാദപദ്മേ.
സുവർണാഭദിവ്യാംബരൈർഭാസമാനാം
ക്വണത്കിങ്കിണീമേഖലാശോഭമാനാം.
ലസദ്ധേമപട്ടേന വിദ്യോതമാനാം
കടിം ഭാവയേ സ്കന്ദ തേ ദീപ്യമാനാം.
പുലിന്ദേശകന്യാഘനാഭോഗതുംഗ-
സ്തനാലിംഗനാസക്തകാശ്മീരരാഗം.
നമസ്യാമഹം താരകാരേ തവോരഃ
സ്വഭക്താവനേ സർവദാ സാനുരാഗം.
വിധൗ കൢപ്തദണ്ഡാൻ സ്വലീലാധൃതാണ്ഡാ-
ന്നിരസ്തേഭശുണ്ഡാൻ ദ്വിഷത്കാലദണ്ഡാൻ.
ഹതേന്ദ്രാരിഷണ്ഡാഞ്ജഗത്രാണശൗണ്ഡാൻ
സദാ തേ പ്രചണ്ഡാൻ ശ്രയേ ബാഹുദണ്ഡാൻ.
സദാ ശാരദാഃ ഷണ്മൃഗാങ്കാ യദി സ്യുഃ
സമുദ്യന്ത ഏവ സ്ഥിതാശ്ചേത്സമന്താത്.
സദാ പൂർണബിംബാഃ കലങ്കൈശ്ച ഹീനാ-
സ്തദാ ത്വന്മുഖാനാം ബ്രുവേ സ്കന്ദ സാമ്യം.
സ്ഫുരന്മന്ദഹാസൈഃ സഹംസാനി ചഞ്ച-
ത്കടാക്ഷാവലീഭൃംഗസംഘോജ്ജ്വലാനി.
സുധാസ്യന്ദിബിംബാധരാണീശസൂനോ
തവാലോകയേ ഷണ്മുഖാംഭോരുഹാണി.
വിശാലേഷു കർണാന്തദീർഘേഷ്വജസ്രം
ദയാസ്യന്ദിഷു ദ്വാദശസ്വീക്ഷണേഷു.
മയീഷത്കടാക്ഷഃ സകൃത്പാതിതശ്ചേ-
ദ്ഭവേത്തേ ദയാശീല കാ നാമ ഹാനിഃ.
സുതാംഗോദ്ഭവോ മേഽസി ജീവേതി ഷഡ്ധാ
ജപന്മന്ത്രമീശോ മുദാ ജിഘ്രതേ യാൻ.
ജഗദ്ഭാരഭൃദ്ഭ്യോ ജഗന്നാഥ തേഭ്യഃ
കിരീടോജ്ജ്വലേഭ്യോ നമോ മസ്തകേഭ്യഃ.
സ്ഫുരദ്രത്നകേയൂരഹാരാഭിരാമ-
ശ്ചലത്കുണ്ഡലശ്രീലസദ്ഗണ്ഡഭാഗഃ.
കടൗ പീതവാസാഃ കരേ ചാരുശക്തിഃ
പുരസ്താന്മമാസ്താം പുരാരേസ്തനൂജഃ.
ഇഹായാഹി വത്സേതി ഹസ്താൻപ്രസാര്യാ-
ഹ്വയത്യാദരാച്ഛങ്കരേ മാതുരങ്കാത്.
സമുത്പത്യ താതം ശ്രയന്തം കുമാരം
ഹരാശ്ലിഷ്ടഗാത്രം ഭജേ ബാലമൂർതിം.
കുമാരേശസൂനോ ഗുഹ സ്കന്ദ സേനാ-
പതേ ശക്തിപാണേ മയൂരാധിരൂഢ.
പുലിന്ദാത്മജാകാന്ത ഭക്താർതിഹാരിൻ
പ്രഭോ താരകാരേ സദാ രക്ഷ മാം ത്വം.
പ്രശാന്തേന്ദ്രിയേ നഷ്ടസഞ്ജ്ഞേ വിചേഷ്ടേ
കഫോദ്ഗാരിവക്ത്രേ ഭയോത്കമ്പിഗാത്രേ.
പ്രയാണോന്മുഖേ മയ്യനാഥേ തദാനീം
ദ്രുതം മേ ദയാലോ ഭവാഗ്രേ ഗുഹ ത്വം.
കൃതാന്തസ്യ ദൂതേഷു ചണ്ഡേഷു കോപാ-
ദ്ദഹച്ഛിന്ദ്ധി ഭിന്ദ്ധീതി മാം തർജയത്സു.
മയൂരം സമാരുഹ്യ മാ ഭൈരിതി ത്വം
പുരഃ ശക്തിപാണിർമമായാഹി ശീഘ്രം.
പ്രണമ്യാസകൃത്പാദയോസ്തേ പതിത്വാ
പ്രസാദ്യ പ്രഭോ പ്രാർഥയേഽനേകവാരം.
ന വക്തും ക്ഷമോഽഹം തദാനീം കൃപാബ്ധേ
ന കാര്യാന്തകാലേ മനാഗപ്യുപേക്ഷാ.
സഹസ്രാണ്ഡഭോക്താ ത്വയാ ശൂരനാമാ
ഹതസ്താരകഃ സിംഹവക്ത്രശ്ച ദൈത്യഃ.
മമാന്തർഹൃദിസ്ഥം മനഃക്ലേശമേകം
ന ഹംസി പ്രഭോ കിം കരോമി ക്വ യാമി.
അഹം സർവദാ ദുഃഖഭാരാവസന്നോ
ഭവാൻ ദീനബന്ധുസ്ത്വദന്യം ന യാചേ.
ഭവദ്ഭക്തിരോധം സദാ കൢപ്തബാധം
മമാധിം ദ്രുതം നാശയോമാസുത ത്വം.
അപസ്മാരകുഷ്ഠക്ഷയാർശഃ പ്രമേഹ-
ജ്വരോന്മാദഗുല്മാദിരോഗാ മഹാന്തഃ.
പിശാചാശ്ച സർവേ ഭവത്പത്രഭൂതിം
വിലോക്യ ക്ഷണാത്താരകാരേ ദ്രവന്തേ.
ദൃശി സ്കന്ദമൂർതിഃ ശ്രുതൗ സ്കന്ദകീർതി-
ര്മുഖേ മേ പവിത്രം സദാ തച്ചരിത്രം.
കരേ തസ്യ കൃത്യം വപുസ്തസ്യ ഭൃത്യം
ഗുഹേ സന്തു ലീനാ മമാശേഷഭാവാഃ.
മുനീനാമുതാഹോ നൃണാം ഭക്തിഭാജാ-
മഭീഷ്ടപ്രദാഃ സന്തി സർവത്ര ദേവാഃ.
നൃണാമന്ത്യജാനാമപി സ്വാർഥദാനേ
ഗുഹാദ്ദേവമന്യം ന ജാനേ ന ജാനേ.
കലത്രം സുതാ ബന്ധുവർഗഃ പശുർവാ
നരോ വാഽഥ നാരീ ഗൃഹേ യേ മദീയാഃ.
യജന്തോ നമന്തഃ സ്തുവന്തോ ഭവന്തം
സ്മരന്തശ്ച തേ സന്തു സർവേ കുമാര.
മൃഗാഃ പക്ഷിണോ ദംശകാ യേ ച ദുഷ്ടാ-
സ്തഥാ വ്യാധയോ ബാധകാ യേ മദംഗേ.
ഭവച്ഛക്തിതീക്ഷ്ണാഗ്രഭിന്നാഃ സുദൂരേ
വിനശ്യന്തു തേ ചൂർണിതക്രൗഞ്ജശൈല.
ജനിത്രീ പിതാ ച സ്വപുത്രാപരാധം
സഹേതേ ന കിം ദേവസേനാധിനാഥ.
അഹം ചാതിബാലോ ഭവാൻ ലോകതാതഃ
ക്ഷമസ്വാപരാധം സമസ്തം മഹേശ.
നമഃ കേകിനേ ശക്തയേ ചാപി തുഭ്യം
നമശ്ഛാഗ തുഭ്യം നമഃ കുക്കുടായ.
നമഃ സിന്ധവേ സിന്ധുദേശായ തുഭ്യം
പുനഃ സ്കന്ദമൂർതേ നമസ്തേ നമോഽസ്തു.
ജയാനന്ദഭൂമഞ്ജയാപാരധാമ-
ഞ്ജയാമോഘകീർതേ ജയാനന്ദമൂർതേ.
ജയാനന്ദസിന്ധോ ജയാശേഷബന്ധോ
ജയ ത്വം സദാ മുക്തിദാനേശസൂനോ.
ഭുജംഗാഖ്യവൃത്തേന കൢപ്തം സ്തവം യഃ
പഠേദ്ഭക്തിയുക്തോ ഗുഹം സമ്പ്രണമ്യ.
സുപുത്രാൻ കലത്രം ധനം ദീർഘമായു-
ര്ലഭേത്സ്കന്ദസായുജ്യമന്തേ നരഃ സഃ.

Ramaswamy Sastry and Vighnesh Ghanapaathi

Other stotras

Copyright © 2026 | Vedadhara | All Rights Reserved. | Designed & Developed by Claps and Whistles
| | | | |
Vedahdara - Personalize

We use cookies