പ്രദീപിന് ഗണപതി ഭഗവാന്‍റെ അനുഗ്രഹം

പ്രദീപിന് ഗണപതി ഭഗവാന്‍റെ അനുഗ്രഹം

നമ്മുടെ നാട്ടിലെ എണ്ണമറ്റ തൊഴിൽരഹിതരായ യുവാക്കളിൽ ഒരാളായിരുന്നു പ്രദീപ്. ബി.കോം. ഫസ്റ്റ് ക്‌ളാസിൽ പാസായിട്ട് വർഷം മൂന്ന് കഴിഞ്ഞു. അപേക്ഷിക്കാത്ത സർക്കാർ ഉദ്യോഗങ്ങളില്ല. പ്രൈവറ്റ് ജോലിക്കായി മുട്ടാത്ത വാതിലുകളില്ല. ബി.കോം. ഫസ്റ്റ് ക്‌ളാസിൽ പാസായപ്പോൾ പുറത്ത് തട്ടി അഭിനന്ദിച്ചവരുടെ മുഖത്ത് ഇപ്പോൾ കാണുമ്പോൾ ഒന്നുകിൽ സഹതാപം അല്ലെങ്കിൽ പരിഹാസം നിറഞ്ഞ ഒരു ചിരി. വീട്ടുകാർ പോലും 'ഒന്നിനും കൊള്ളാത്തവൻ' എന്ന് മുദ്ര കുത്തി തുടങ്ങി. 

ഒരു ദിവസം ഗ്രാമത്തിലെ ആൽമരച്ചുവട്ടിൽ ഉച്ച സമയത്ത് ഒന്നും ചെയ്യാനില്ലാതെ ഇരിക്കുകയായിരുന്നു പ്രദീപ്. അപ്പോൾ അപരിചിതനായ ഒരു വൃദ്ധൻ അടുത്ത് വന്നിരുന്നു. അദ്ദേഹം പ്രദീപ് ആരാണെന്നും എന്താണ് ചെയ്യുന്നതെന്നും ചോദിച്ചു. ആദ്യം മടിച്ചെങ്കിലും പ്രദീപ് അദ്ദേഹത്തോട് തന്‍റെ അവസ്ഥയെല്ലാം തുറന്നു പറഞ്ഞു. 

അദ്ദേഹം പറഞ്ഞു, 'ഇത്രയും കാലം നിന്നെക്കൊണ്ടാവുന്നതെല്ലാം ചെയ്തില്ലേ? ഇനി ഭഗവാന്‍റെ വഴിയിൽ ഒന്ന് ശ്രമിച്ച് നോക്കൂ. മാസത്തിൽ രണ്ട് ചതുർത്ഥി വരും. അന്നേ ദിവസം ഉപവാസമിരുന്ന് ഗണപതി ഭഗവാന്‍റെ ക്ഷേത്രത്തിൽ പോയി പ്രാർത്ഥിക്കണം. നിന്‍റെ കൈകൊണ്ട് തന്നെ പറിച്ചെടുത്ത കുറച്ച് കറുകപ്പുല്ലും സമർപ്പിക്കണം. ഇങ്ങനെ ആറ് മാസം മുടങ്ങാതെ ചെയ്യണം. ദിവസവും ഭക്തിയോടെ ഗണപതി ഭഗവാന്‍റെ അഷ്ടോത്തര ശതനാമാവലി ജപിക്കണം. ഭഗവാൻ എന്തെങ്കിലും നല്ല വഴി കാണിക്കാതിരിക്കില്ല.'

എന്ന് പറഞ്ഞിട്ട് അദ്ദേഹം കുറച്ച് സമയം കൂടി വിശ്രമിച്ചിട്ട് നടന്നു നീങ്ങി.

ഇനി ഇതും കൂടി ശ്രമിച്ച് നോക്കാം എന്ന് ഭാവിച്ച് പ്രദീപ് വൃദ്ധൻ പറഞ്ഞത് അനുസരിച്ച് ചതുർത്ഥി വ്രതം ആചരിക്കാൻ തുടങ്ങി. വലിയ പ്രതീക്ഷയൊന്നും ഇല്ലാതിരുന്നിട്ടും വൃദ്ധന്‍റെ വാക്കുകൾ അക്ഷരം പ്രതി അനുസരിച്ചു.

അങ്ങനെ ആറ് മാസങ്ങൾ കടന്നുപോയി.

വ്രതത്തിന്‍റെ അവസാനത്തെ ദിവസം പ്രദീപ് ക്ഷേത്രത്തിൽ നിന്നും മടങ്ങുകയായിരുന്നു, നിരാശനായി, എല്ലാ പ്രതീക്ഷയും നഷ്ടപ്പെട്ടവനായി.

വഴിയിൽ എതിരെ ഒരാൾ നടന്നു വന്നു. പരിചയമുള്ള മുഖം.

'എന്നെ മനസ്സിലായോ?', അയാൾ ചോദിച്ചു.

'ഞാൻ രവിയാണ്. സ്‌കൂളിൽ നിന്‍റെ സീനിയർ ആയിരുന്നു. ഇപ്പോൾ എന്ത് ചെയ്യുന്നു?'

'ബി.കോം. കഴിഞ്ഞു, ജോലിയൊന്നുമായില്ല'.

'ഓ, ഞാൻ ദുബായിലാണ് കഴിഞ്ഞ അഞ്ച് വർഷമായിട്ട്. നാട്ടിൽ ലീവിന് വന്നതാണ്. ഒരാഴ്ചയ്ക്കുള്ളിൽ മടങ്ങണം.'

പുഞ്ചിരിച്ചുകൊണ്ട് രണ്ടുപേരും വഴിപിരിഞ്ഞു.

കുറച്ചു ദിവസങ്ങൾക്ക് ശേഷം പ്രദീപിന് അപ്രതീക്ഷിതമായി ഒരു ഫോൺ വന്നു. രവിയായിരുന്നു അത്.

'എന്‍റെ കമ്പനിയിൽ ഒരു വേക്കൻസി ഉണ്ട്. താത്പര്യമുണ്ടങ്കിൽ ബയോഡാറ്റയും ഡിഗ്രി സർട്ടിഫിക്കറ്റിന്‍റെ കോപ്പിയും എനിക്ക് ഈ മെയിൽ ചെയ്യ്.'

ദിവസങ്ങൾക്കകം ഓൺലൈൻ ഇന്റർവ്യൂ നടന്നു. പ്രദീപിന് ജോലി കിട്ടി.

വിസ വന്നതും പ്രദീപ് സന്തോഷത്തോടെ ദുബായിലേക്ക് തിരിച്ചു.

എല്ലാവരും അതിനെ ഭാഗ്യം എന്ന് വിളിച്ചു.

എന്നാൽ പ്രദീപിന് അറിയാമായിരുന്നു അത് ഭാഗ്യമായിരുന്നില്ല എന്ന്.

തന്‍റെ ഭക്തരെ കൈവിടാത്ത ഗണപതി ഭഗവാന്‍റെ അനുഗ്രഹമായിരുന്നു അത് എന്ന് പ്രദീപിന് ഉറപ്പായിരുന്നു.

മലയാളം

മലയാളം

പല വിഷയങ്ങള്‍

Click on any topic to open

Copyright © 2025 | Vedadhara test | All Rights Reserved. | Designed & Developed by Claps and Whistles
| | | | |
Vedahdara - Personalize
Whatsapp Group Icon
Have questions on Sanatana Dharma? Ask here...

We use cookies