കൃപാചാര്യർ

കൃപാചാര്യർ

മഹാഭാരത കാലഘട്ടത്തിലെ പ്രസിദ്ധനായ യോദ്ധാവും ആചാര്യനുമായിരുന്നു കൃപാചാര്യർ. ദ്രോണാചാര്യരുടെ വരവിന് മുമ്പായി പാണ്ഡവർക്കും കൗരവർക്കും ധനുർവേദത്തിലും ആയോധനകലകളിലും ശിക്ഷണം നൽകിയത് കൃപാചാര്യരായിരുന്നു. ബുദ്ധിശക്തി, ധർമ്മബോധം, ആത്മസംയമനം എന്നിവയ്ക്കും പേരുകേട്ട കൃപാചാര്യർ കുരുക്ഷേത്ര യുദ്ധത്തിന് ശേഷം യുധിഷ്ഠിരന്‍റെ ഉപദേശകനായി പ്രവർത്തിച്ചു.

ഗൗതമ മഹർഷിയുടെ പുത്രനായിരുന്നു ശരദ്വാൻ. പിറക്കുന്ന സമയത്ത് തന്നെ കയ്യിൽ ശരങ്ങളുണ്ടായിരുന്നതിനാലാണ് ഈ പേര് വന്നത്. ബ്രാഹ്മണ കുമാരനായിരുന്നെങ്കിലും ചെറുപ്പം മുതൽ തന്നെ ആയുധങ്ങളോടായിരുന്നു താത്പര്യം. തപസ്സിലൂടെ ദിവ്യാസ്ത്രങ്ങൾ നേടിയെടുത്തു. ശരദ്വാന്‍റെ തപസ്സ് കണ്ട് ആശങ്കാകുലനായ ഇന്ദ്രൻ തപസ്സിൽ ഭംഗം വരുത്താനായി ജലവതി എന്ന അപ്സരസ്സിനെ അദ്ദേഹത്തിന്‍റെ പക്കലേക്കയച്ചു. ജലവതിയുടെ സൗന്ദര്യത്തിൽ മോഹിതനായ ശരദ്വാന്‍റെ ബീജം സ്രവിച്ചു. അത് രണ്ടായി പിരിഞ്ഞ് കെട്ടിവെച്ചിരുന്ന ഒരു കൂട്ടം ശരങ്ങളുടെ മേൽ വീണു. അതിൽനിന്നും ഒരു ആൺകുഞ്ഞും ഒരു പെൺകുഞ്ഞും ഉണ്ടായി. 

ഈ കുഞ്ഞുങ്ങളെ ശാന്തനു മഹാരാജാവ് കണ്ടെത്തി. കൊട്ടാരത്തിലേക്ക് കൊണ്ടുപോയി സ്വന്തം കുഞ്ഞുങ്ങളെപ്പോലെ വളർത്തി. ദൈവകൃപയാൽ ലഭിച്ചതാണെന്ന അർത്ഥത്തിൽ അവർക്ക് കൃപൻ എന്നും കൃപി എന്നും പേരിട്ടു.  പിന്നീട് സന്ദർശിച്ച ശരദ്വാൻ അവരുടെ ജന്മത്തിന് പിന്നിലെ രഹസ്യം വെളിപ്പെടുത്തി. 

കൃപാചാര്യർ ശാസ്ത്രങ്ങളിലും ധനുർവേദത്തിലും നിപുണനായി. ഭീഷ്മരാണ് പാണ്ഡവരേയും കൗരവരേയും ശിക്ഷണത്തിനായി കൃപാചാര്യരെ ഏൽപ്പിച്ചത്.

മലയാളം

മലയാളം

ഇതിഹാസങ്ങൾ

Click on any topic to open

0

Copyright © 2026 | Vedadhara | All Rights Reserved. | Designed & Developed by Claps and Whistles
| | | | |
Vedahdara - Personalize

We use cookies