
ഡോ. രവി ശർമ്മ മുംബൈയിലെ പ്രഗൽഭനായ ഒരു പ്രൊഫസറായിരുന്നു. പാരീസിലെ ഒരു പ്രശസ്തമായ കോൺഫറൻസിലേക്ക് അദ്ദേഹം ക്ഷണിക്കപ്പെട്ടു. ഇതായിരുന്നു അദ്ദേഹത്തിന്റെ ആദ്യത്തെ യൂറോപ്പ് യാത്ര. പാരീസിൽ എത്തിയതും അദ്ദേഹം ഒരു ഹോട്ടലിൽ ചെക്ക് ഇൻ ചെയ്ത് തന്റെ പ്രസന്റേഷനായി തയ്യാറെടുത്തു.
കോൺഫറൻസ് നല്ല രീതിയിൽ കടന്നുപോയി. അദ്ദേഹം അവതരിപ്പിച്ച വിഷയം വളരെ ശ്രദ്ധിക്കപ്പെട്ടു.
അടുത്ത ദിവസം രാവിലെ ഉണർന്നപ്പോൾ തന്റെ പാസ്പോർട്ട്, വിസ, വാലറ്റ്, മൊബൈൽ ഫോൺ തുടങ്ങിയ എല്ലാം തന്നെ മോഷ്ടിക്കപ്പെട്ടതായി കണ്ട് അദ്ദേഹം ഞെട്ടിപ്പോയി. പരിഭ്രാന്തി അദ്ദേഹത്തെ പിടികൂടി. വിദേശ നാട്ടിൽ അദ്ദേഹം നിസ്സഹായനായി. പാരീസിൽ ഇംഗ്ലീഷ് അറിയാവുന്നവർ വിരളമായിരുന്നു.
രവി ഉടൻ തന്നെ ഹോട്ടൽ മാനേജരെ വിവരം അറിയിച്ചു. മാനേജർ ക്ഷമ ചോദിച്ചു, അന്വേഷിക്കാമെന്ന് പറഞ്ഞു. പോലീസ് എത്തിയെങ്കിലും അവർ വലിയ താത്പര്യമൊന്നും എടുക്കുന്നതായി തോന്നിയില്ല. അടുത്ത ദിവസം മുംബൈയിലേക്ക് മടങ്ങാനുള്ള ടിക്കറ്റ് അടക്കം എല്ലാം തന്നെ നഷ്ടപ്പെട്ടിരുന്നു.
രവി ഹോട്ടലിന് പുറത്ത് എന്ത് ചെയ്യണമെന്നറിയാതെ ഒരു ബെഞ്ചിൽ ഇരുന്നു.
രവി ഗണപതി ഭഗവാന്റെ ഭക്തനായിരുന്നു. നിത്യവും ഭഗവാനെ പൂജിക്കുകയും വർഷം തോറും വിനായക ചതുർത്ഥിക്ക് വീട്ടിൽ ഗണപതിവിഗ്രഹം പ്രതിഷ്ഠിച്ച് ഭക്തിപുരസ്സരം ആഘോഷിക്കുകയും ചെയ്യുമായിരുന്നു.
അദ്ദേഹം പ്രാർത്ഥിച്ചു, 'ഭഗവാനേ, ദയവായി എന്നെ സഹായിക്കൂ. എന്ത് ചെയ്യണമെന്ന് എനിക്കറിയില്ല. എനിക്ക് ഒരു വഴി കാണിച്ചുതരൂ.'
കുറച്ച് സമയത്തിനുള്ളിൽ,ഒരാൾ രവിയെ സമീപിച്ച് ഹിന്ദിയിൽ സംസാരിച്ച് തുടങ്ങി. രാജീവ് എന്നായിരുന്നു അയാളുടെ പേര്. പാരീസിൽ വർഷങ്ങളായി താമസിക്കുന്ന ഒരു ഇന്ത്യക്കാരനായിരുന്നു അയാൾ . രവിയുടെ മുഖത്തെ വിഷണ്ണഭവം കണ്ട രാജീവ് എല്ലാം ചോദിച്ചു മനസ്സിലാക്കി.
എല്ലാം ശ്രദ്ധാപൂർവ്വം കേട്ടതിനുശേഷം രാജീവ് പറഞ്ഞു, 'വിഷമിക്കേണ്ട, എനിക്ക് എംബസിയിൽ പരിചയക്കാരുണ്ട്. നമുക്ക് ശ്രമിക്കാം'.
രാജീവ് രവിയെ പാരീസിലെ ഇന്ത്യൻ എംബസിയിലേക്ക് കൊണ്ടുപോയി. അവിടെ, രാജീവ് തന്റെ പരിചയക്കാരുമായി സംസാരിച്ച് രവിയുടെ സാഹചര്യം വിശദീകരിച്ചു. ഉദ്യോഗസ്ഥർ രവിക്ക് അടിയന്തിര മടക്കയാത്രക്കായുള്ള രേഖകൾ തയ്യാറാക്കിക്കൊടുത്തു. രാജീവ് രവിയെ തന്റെ വീട്ടിലേക്ക് കൂട്ടികൊണ്ട് പോയി. രവിക്ക് ഒന്നും വിശ്വസിക്കാൻ കഴിഞ്ഞില്ല. ഒരു അദ്ഭുതം നടക്കുന്നതുപോലെ തോന്നി.
അടുത്ത ദിവസം, എയർപോർട്ടിൽ യാത്ര പറയുന്ന സമയത്ത് രവി രാജീവിനോട് ചോദിച്ചു, 'നിങ്ങൾ എന്നെ എങ്ങനെയാണ് കണ്ടെത്തിയത്?'
രവി പറഞ്ഞു, 'അറിയില്ല, ഞാൻ പതിവുപോലെ എന്റെ പ്രഭാതസവാരിക്കായി എന്റെ സാധാരണ റൂട്ടിലൂടെ പോവുകയായിരുന്നു. പെട്ടെന്ന് ഒരു ശബ്ദം എന്നെ വഴി മാറി പോകാൻ പറയുന്നതായി തോന്നി. അങ്ങനെ വരുമ്പോളാണ് നിങ്ങളെ കണ്ടത്. ദൈവമാണ് എന്നെ നിങ്ങളിലേക്ക് നയിച്ചതെന്ന് തോന്നുന്നു.'
ഗണപതി ഭഗവാനാണ് തന്നെ സഹായിച്ചതെന്ന് മനസ്സിലാക്കി കൃതജ്ഞത കൊണ്ട് രവിയുടെ കണ്ണുകൾ നിറഞ്ഞു. അദ്ദേഹം സുരക്ഷിതനായി മുംബൈയിലെത്തി. നടന്നതെല്ലാം അറിഞ്ഞ് സുഹൃത്തുക്കളും കുടുംബാംഗങ്ങളുമെല്ലാം ആശ്ചര്യപ്പെട്ടു.
തന്റെ ഭക്തരെ ഗണപതി ഭഗവാൻ ഒരിക്കലും കൈവിടില്ലെന്ന് വീണ്ടും തെളിയിക്കപ്പെട്ടു.
Astrology
Bhagavad Gita
Bhagavatam
Bharat Matha
Devi
Devi Mahatmyam
Ganapathy
Garuda Puranam
Glory of Venkatesha
Hanuman
Kathopanishad
Mahabharatam
Mantra Shastra
Mystique
Practical Wisdom
Purana Stories
Radhe Radhe
Ramayana
Rare Topics
Rigveda Explained
Rituals
Sages and Saints
Shiva
Spiritual books
Sri Suktam
Story of Sri Yantra
Temples
Vedas
Vishnu Sahasranama
Yoga Vasishta