വ്യുഷിതാശ്വന്‍റെ കഥ

0:00 0:00

വ്യുഷിതാശ്വന്‍റെ കഥ

മുനിയാൽ ശപിക്കപ്പെട്ട പാണ്ഡുവും പത്നിമാരായ കുന്തിയും മാദ്രിയും രാജസുഖങ്ങളെല്ലാം ഉപേക്ഷിച്ച് വനത്തിൽ താമസമായി. സ്ത്രീയെ സ്പർശിച്ചാൽ പാണ്ഡുവും ആ സ്ത്രീയും തൽക്ഷണം മരിച്ചുവീഴും എന്നായിരുന്നു ശാപം. തപസ്സിലൂടെ സദ്ഗതി നേടാമെന്നതായിരുന്നു വനവാസത്തിന്‍റെ ഉദ്ദേശ്യം. എന്നാൽ സ്വർഗത്തിൽ പ്രവേശിക്കുന്നതിന് പുത്രൻ ഉണ്ടായിരിക്കണമെന്നത് പിന്നീട് പാണ്ഡു മനസ്സിലാക്കി. കുന്തിയോട് മറ്റൊരു സത്പുരുഷനിൽനിന്നും ഗർഭം ധരിക്കാൻ പാണ്ഡു ആവശ്യപ്പെട്ടു. ഇത് ധർമ്മശാസ്ത്രം അനുവദിക്കുന്നുണ്ട്. ഇങ്ങനെയുണ്ടാകുന്ന പുത്രൻ സ്വന്തം പുത്രനായിത്തന്നെ കണക്കാക്കപ്പെടും.

എന്നാൽ ഇതിനുപകരം മറ്റൊരു മാർഗ്ഗം കുന്തി നിർദ്ദേശിച്ചു. പുരു വംശത്തിൽ വ്യുഷിതാശ്വൻ എന്നൊരു നീതിമാനായ രാജാവുണ്ടായിരുന്നു. നന്നായി രാജ്യം ഭരിച്ചും നിരവധി യജ്ഞങ്ങൾ നടത്തിയും അദ്ദേഹം വലിയ കീർത്തി സമ്പാദിച്ചു. അദ്ദേഹത്തിന്‍റെ പത്നിയായിരുന്നു ഭദ്ര. അസുഖം മൂലം വ്യുഷിതാശ്വൻ അകാലത്തിൽ മരണമടഞ്ഞു. അനന്തരാവകാശികൾ ഇല്ലാത്ത ഭദ്ര തന്‍റെ ഭർത്താവിനൊപ്പം പരലോകത്തേക്ക് പോകാൻ തുനിഞ്ഞു. 

ആ സമയം ഒരു അശരീരി കേട്ടു. വ്യുഷിതാശ്വന്‍റെ ശബ്ദമായിരുന്നു അത്. ശരീരമില്ലെങ്കിലും ഭദ്രയിൽ പുത്രോത്പത്തി ചെയ്യാമെന്ന് വ്യുഷിതാശ്വൻ വാഗ്ദാനം ചെയ്തു. ഇതിനായി ഋതുസ്നാതയായതിനു ശേഷം എട്ടാം നാളിലോ പതിനാലാം നാളിലോ ഭദ്ര തനിക്കായി കാത്തിരിക്കണം. അങ്ങനെ വ്യുഷിതാശ്വൻ ഭദ്രയുമായി ഒന്നുചേർന്നു. ഇപ്രകാരമുണ്ടായ വംശപാരമ്പരയാണ് ശാല്വന്മാരും മാദ്രന്മാരും. 

ഈ കഥ വിവരിച്ചതിനുശേഷം കുന്തി പാണ്ഡുവിനോട് യോഗശക്തി മൂലം ശാരീരിക ബന്ധത്തിൽ ഏർപ്പെടാതെ തന്നെ തന്നിൽ പുത്രോത്പത്തി ചെയ്യാൻ ആവശ്യപ്പെട്ടു.

മലയാളം

മലയാളം

ഇതിഹാസങ്ങൾ

Click on any topic to open

0

Copyright © 2026 | Vedadhara | All Rights Reserved. | Designed & Developed by Claps and Whistles
| | | | |
Vedahdara - Personalize

We use cookies