വെങ്കടാദ്രിയുടെ ഉത്പത്തി

വെങ്കടാദ്രിയുടെ ഉത്പത്തി

പ്രളയം അടുത്തിരുന്നു. സൂര്യൻ ആളിക്കത്തുന്ന അഗ്നിഗോളമായി മാറി. മഴ പൂർണ്ണമായും നിലച്ചു. എണ്ണമറ്റ വർഷങ്ങളോളം ഒരു തുള്ളി വെള്ളം പോലും ഭൂമിയിൽ പതിച്ചില്ല.

മനുഷ്യർ പരിഭ്രാന്തരായി. മഹർഷിമാർക്ക് പോലും ഈ ദുരിതം താങ്ങാനായില്ല. അവർ ജനലോകത്തിലേക്ക് പലായനം ചെയ്തു.

ഭൂമി മുഴുവൻ ചാരമായി മാറി.

വായു ആഞ്ഞുവീശി. കരാളമേഘങ്ങൾ ഉയർന്നു പൊങ്ങി. പിന്നെ, ആകാശം പിളർന്നുള്ള മഴ വളരെക്കാലം നീണ്ടുനിന്നു.

ഭൂമി സമുദ്രത്തിലേക്ക് മുങ്ങിത്താണു. യുഗങ്ങളോളം ജലത്തിൽ ആണ്ടുകിടന്നു.

പ്രപഞ്ചം വീണ്ടും നിദ്രയിലേക്ക് മടങ്ങി. ബ്രഹ്മാവിൻ്റെ രാത്രിയായിരുന്നു അത്.

എങ്ങും ജലം മാത്രം. ആ ജലപ്പരപ്പിന് മുകളിൽ ഭഗവാൻ മഹാവിഷ്ണു ഒരു ആലിലയ്ക്ക് മുകളിൽ ശിശുരൂപത്തിൽ വിശ്രമിക്കുന്നു.

ഭഗവാന് പെട്ടെന്ന് തോന്നി - ഭൂമിയെ വീണ്ടെടുക്കാനുള്ള സമയമായി. ഭഗവാൻ ഒരു വെളുത്ത നിറമുള്ള വരാഹമായി മാറി വെള്ളത്തിലേക്ക് ഊളിയിട്ടു.

ഹിരണ്യകശിപുവിന്‍റെ സഹോദരനായ ഹിരണ്യാക്ഷൻ വരാഹ ഭഗവാനെ തടഞ്ഞു. രണ്ട് പേർക്കുമുള്ളിൽ യുദ്ധം പൊട്ടിപ്പുറപ്പെട്ടു. ഭഗവാൻ ഹിരണ്യാക്ഷനെ വധിച്ചു. ഭൂമിയെ തന്‍റെ തേറ്റകളിലുയർത്തി മുകളിലേക്ക് എത്തിച്ചു. ദേവന്മാരുടെ അഭ്യർത്ഥന മാനിച്ച് ഭൂമിയെ സ്വസ്ഥാനത്ത് പുനഃസ്ഥാപിച്ചു.

ഭഗവാൻ ബ്രഹ്മാവിനെ വിളിച്ചുവരുത്തി ഭൂമിയിൽ സൃഷ്ടികർമ്മം പുനരാരംഭിക്കാൻ ആവശ്യപ്പെട്ടു. എന്നിട്ട് ഭഗവാൻ പറഞ്ഞു, 'ഇത്തവണ ഞാൻ വൈകുണ്ഠത്തിലേക്ക് തിരികെ പോകാതെ ഭൂമിയിൽ തന്നെ വസിക്കാൻ ആഗ്രഹിക്കുന്നു.'

എന്നിട്ട് ഭഗവാൻ ഗരുഡനോട് വൈകുണ്ഠത്തിലേക്ക് പോയി അവിടെ നിന്നും തന്‍റെ ലീലാകേന്ദ്രമായ നാരായണഗിരിയെ ഭൂമിയിലേക്ക് കൊണ്ടുവരാൻ നിർദ്ദേശിച്ചു. ഗരുഡൻ നാരായണഗിരിയുമായി തിരിച്ചുവന്നപ്പോഴേക്കും ഭഗവാൻ അത് സ്ഥാപിക്കാനുള്ള ഇടം കണ്ടെത്തിയിരുന്നു. 

ഗോമതി നദിക്ക് അറുപത് യോജന തെക്കുഭാഗത്തായി, പൂർവ്വസമുദ്രത്തിന് അഞ്ച് യോജന പടിഞ്ഞാറ് ഭാഗത്തായി താപസന്മാർ വസിച്ചിരുന്ന ഒരിടമായിരുന്നു ഭഗവാൻ തിരഞ്ഞെടുത്തത്. ഗരുഡൻ കൊണ്ടുവന്ന നാരായണഗിരി ഇവിടെ സ്ഥാപിക്കപ്പെട്ടു. ഈ പുണ്യഭൂമിയാണ് വെങ്കടാദ്രി. വരാഹഭഗവാൻ ഉടമസ്ഥനായുള്ള വെങ്കടാദ്രി (തിരുമല) ഭൂലോക വൈകുണ്ഠമാണ്.

മലയാളം

മലയാളം

പല വിഷയങ്ങള്‍

Click on any topic to open

0

Copyright © 2026 | Vedadhara | All Rights Reserved. | Designed & Developed by Claps and Whistles
| | | | |
Vedahdara - Personalize

We use cookies