ഭകാരത്തിൽ തുടങ്ങുന്ന ഹരിനാമകീർത്തനത്തിലെ 53-ാമത്തെ പദ്യം -
ഭക്ഷിപ്പതിന്നു ഗുഹപോലേ പിളർന്നുമുഖ-
മയ്യോ! കൃതാന്തനിഹ പിമ്പേ നടന്നു മമ
എത്തുന്നു ദർദുരമുരത്തോടു പിമ്പെയൊരു
സർപ്പം കണക്കെ ഹരി നാരായണായ നമഃ
ഒരു തവള പാമ്പിന്‍റെ വായിൽ അകപ്പെട്ടിരിക്കുകയാണ്.
തന്‍റെ പല്ലുകൾ കൊണ്ട് തവളയെ ഇറുക്കി പിടിച്ചിരിക്കുകയാണ് പാമ്പ്.
തവളയുടെ തല ഇപ്പോഴും പാമ്പിന്‍റെ വായുടെ പുറത്താണ്.
ഈ തവള അവിടെ ഇരുന്ന് തീറ്റ അന്വേഷിക്കുന്നു.
ചക്ഷുശ്രവണഗളസ്ഥമാം ദർദുരം ഭക്ഷണത്തിന്നപേക്ഷിക്കുന്നതുപോലെ കാലാഹിനാ പരിഗ്രസ്തമാം ലോകവുമാലോലചേതസാ ഭോഗങ്ങൾ തേടുന്നു.
ഇതാണ് മനുഷ്യന്‍റെ അവസ്ഥ.
80 വയസ്സാണ് അല്ലെങ്കിൽ 100 വയസ്സാണ് ആയുസ്സ് എന്ന് വിചാരിക്കുക
എത്ര ദിവസം? വെറും 36500 ദിവസം
ഇതിൽ ഭഗവാന്‍റെ ദിവ്യനാമങ്ങളെ പറ്റി കേൾക്കുമ്പോഴേക്കും തന്നെ 10000മോ 15000മോ പോയിക്കഴിഞ്ഞു.
കൗണ്ട് ഡൗൺ ആണ് നടന്നുകൊണ്ടിരിക്കുന്നത്
ബുദ്ധിയുള്ളവർ അത് ആദ്യമേ അറിയും.
അതിനനുസരിച്ച് ഓരോ ദിവസവും പ്രവർത്തിക്കും.
ഈ 36500 ദിവസങ്ങളും നോക്കിയാൽ ഒരു ചുട്ടുപഴുത്ത ദോശക്കല്ലിലേക്ക് ഒരിറ്റ് വെള്ളം വന്നു വീഴുന്നത് പോലെയേ ഉള്ളൂ.
ഇതിനുള്ളിലാണ് നമ്മൾ സിനിമാ തീയേറ്ററിൽ ചിലവഴിക്കുന്ന 3 മണിക്കൂർ.
അതിനായി പണിയെടുക്കൽ, സമ്പാദിക്കൽ, ക്യൂ നിൽക്കൽ.
പിന്നെ അതിനെപ്പറ്റി 10 ദിവസം റിവ്യൂ നടത്തിക്കൊണ്ട് നടക്കൽ.
സിനിമയെ ഒറ്റപ്പെടുത്തി പറയുകയല്ല കേട്ടോ.
എല്ലാം, ചെയ്യുന്ന ഓരോ കാര്യവും.
ഇതിലൊക്കെ പെട്ട് കിടക്കുന്നവൻ പെട്ടെന്നാണ് ഒരു ദിവസം കാലൻ പുറകെ വരുന്നത് അറിയുന്നത്.
കാലൻ ജനിച്ച ദിവസം തൊട്ടേ പുറകെയുണ്ട്, അറിയുന്നില്ല.
60ഉം 70ഉം വയസ്സാകുമ്പോഴാണ് അയ്യോ തന്‍റെ ആത്മാവിന്‍റെ അഭ്യുദയത്തിനായി ഒന്നും തന്നെ ചെയ്തില്ലല്ലോ എന്ന് മനസ്സിലാക്കുന്നത്.
ഉടനെ ഓടും അമ്പലത്തിലേക്കും ഭാഗവത സപ്താഹത്തിലേക്കും. രാമായണം എടുത്ത് തപ്പിത്തടഞ്ഞ് വായിക്കാൻ തുടങ്ങും.
ഇതിനുള്ളിൽ താൻ തന്നെ ചെയ്ത കാര്യങ്ങൾ, ലക്ഷക്കണക്കിന് വ്യവഹാരങ്ങൾ, ചിന്തകൾ ഇതൊക്കെ.
നല്ല ഒരു വെളുത്ത ഭിത്തിയിൽ കരിക്കട്ട കൊണ്ട് ഒരു ലക്ഷം പ്രാവശ്യം കോറിയാൽ എങ്ങനെയിരിക്കും? അതുപോലെ മനസ്സിനെ ആക്കി കഴിഞ്ഞിരിക്കും,
ആ ഭിത്തിയിൽ ഇനി ഭഗവാന്‍റെ ചിത്രം വരയ്ക്കാൻ ഒരിഞ്ച് സ്ഥലം പോലും ബാക്കിയുണ്ടാവില്ല,
നമ്മൾ ദൈനംദിനം ചെയ്യുന്ന ഓരോ കാര്യവും സ്റ്റീൽ പാത്രക്കടയിൽ പേര് കോറുന്ന ഒരു മെഷീൻ ഉണ്ടല്ലോ, അതുപോലെ ഈ ഓരോ കാര്യവും മനസ്സിൽ കയറിക്കൊണ്ടേയിരിക്കുകയാണ്,
ഇതൊക്കെയാണ് ധ്യാനിക്കാൻ ഇരിക്കുമ്പോൾ മനസ്സിൽ പൊങ്ങി വരുന്നത്,
ഇതിനിടയിൽ ഭക്തിയും മറ്റും എവിടെ പൊട്ടിമുളയ്ക്കും? ജീവിതാനുഭവങ്ങൾ ടൈൽ വിരിച്ച മുറ്റം പോലെ മനസ്സിനെ കഠിനമാക്കി കഴിഞ്ഞിരിക്കും..
ഇതിലെവിടെയാ ഒരു പുൽനാമ്പ് വേർപിടിച്ച് മുളയ്ക്കുക? ഭക്തിയുടെ പുൽനാമ്പ്.
അതുകൊണ്ട് നല്ല പ്രായത്തില് തുടങ്ങി വെക്കണം.
ഇത്തിരി ഗീത കേട്ട് മനസ്സിലാക്കാൻ നോക്കുക.
ഇത്തിരി ഗംഗാജലം കുടിക്കാൻ നോക്കുക.
കടയിൽ നിന്നും ബോട്ടിൽ വാങ്ങിയല്ല, അവിടെ പോയി.
ഒന്നോ രണ്ടോ തുളസിയില ഭഗവാന്‍റെ ഫോട്ടോയിൽ വെക്കാൻ നോക്കുക.
രണ്ട് പാവപ്പെട്ടവരെ സഹായിക്കാൻ നോക്കുക.
ദിവസവും ഒരു തവണയെങ്കിൽ ഒരു തവണ ഭഗവാന്‍റെ പേരെടുക്കുക..
നല്ല ആളുകളുമായി നല്ല കാര്യങ്ങൾ സംസാരിക്കാൻ നോക്കുക.
ഇതൊക്കെ ചെറിയ പ്രായത്തിൽ ചെയ്തു തുടങ്ങിയാൽ പെട്ടെന്ന് പാമ്പ് പുറകെ വരുന്നതറിഞ്ഞ തവളയുടെ അവസ്ഥ ഉണ്ടാകില്ല.
Astrology
Bhagavad Gita
Bhagavatam
Bharat Matha
Devi
Devi Mahatmyam
Ganapathy
Garuda Puranam
Glory of Venkatesha
Hanuman
Kathopanishad
Mahabharatam
Mantra Shastra
Mystique
Practical Wisdom
Purana Stories
Radhe Radhe
Ramayana
Rare Topics
Rigveda Explained
Rituals
Sages and Saints
Shiva
Spiritual books
Sri Suktam
Story of Sri Yantra
Temples
Vedas
Vishnu Sahasranama
Yoga Vasishta