ബലരാമന്‍റെ ദിവ്യജന്മം

0:00 0:00

ബലരാമന്‍റെ ദിവ്യജന്മം

ഭഗവാൻ ബലരാമൻ്റെ ജന്മകഥ

ഭഗവാൻ ബലരാമൻ ശ്രീകൃഷ്ണൻ്റെ ജ്യേഷ്ഠനും ആദിശേഷൻ്റെ അവതാരവുമാണ്. കാരാഗൃഹത്തിലായിരുന്ന ദേവകിയുടെ ഏഴാമത്തെ ഗർഭത്തിനെ യോഗമായ വഴി രോഹിണിയുടെ ഗർഭപാത്രത്തിലേക്ക് മാറ്റി. ഈ ഗർഭമാണ് പിന്നീട് ബലരാമനായി ജനിച്ചത്. ദേവകിയെപ്പോലെ തന്നെ രോഹിണിയും വസുദേവൻ്റെ ഭാര്യയായിരുന്നു. വസുദേവന് പൗരവി, ഭദ്ര, മദിര, രോചന, ഇള എന്നിങ്ങനെ മറ്റ് ഭാര്യമാരും ഉണ്ടായിരുന്നു. നാഗമാതാവായ കദ്രുവിൻ്റെ പുനർജന്മമായിട്ടാണ് രോഹിണിയെ കരുതുന്നത്. രോഹിണി വസുദേവനെ കാരാഗൃഹത്തിൽ സന്ദർശിക്കുന്നതിൽ കംസന് അപകടമൊന്നും തോന്നിയിരുന്നില്ല, എന്നാൽ ആ സന്ദർശനവേളയിൽ രോഹിണി വസുദേവനിൽ നിന്നും ഗർഭവതിയായപ്പോൾ വസുദേവൻ ഭയന്നു. കുഞ്ഞിനെ കംസൻ വധിക്കുമെന്ന് പേടിച്ച് സുരക്ഷയ്ക്കായി വസുദേവൻ രോഹിണിയെ നന്ദഗോപരുടെ പക്കലേക്ക് അയച്ചു.

വസുദേവനും നന്ദഗോപരും തമ്മിലുള്ള ബന്ധം

വൃഷ്ണി വംശത്തിലെ രാജാവായിരുന്ന ദേവമീഢൻ്റെ പരമ്പരയിലാണ് ഇവർ വരുന്നത്. ദേവമീഢന് ഒരു ക്ഷത്രിയ പത്നിയിലും വൈശ്യ പത്നിയിലും പുത്രന്മാരുണ്ടായിരുന്നു. ക്ഷത്രിയ പത്നിയുടെ പുത്രനായ ശൂരസേനൻ്റെ മകനാണ് വസുദേവൻ. വൈശ്യ പത്നിയുടെ പുത്രനായ പര്യന്യൻ്റെ അഞ്ച് മക്കളിൽ ഒരാളാണ് നന്ദഗോപൻ. ഇത്തരത്തിൽ വസുദേവൻ്റെയും നന്ദഗോപൻ്റെയും മുത്തച്ഛൻ ദേവമീഢനാണ്. വസുദേവൻ ക്ഷത്രിയനും നന്ദഗോപൻ വൈശ്യനുമായിരുന്നു. യമുനയുടെ അക്കരെയുള്ള വ്രജദേശത്തിൻ്റെ അധിപനായിരുന്നു നന്ദഗോപൻ, അവിടെയുള്ള ഗോകുലത്തിലായിരുന്നു കൃഷ്ണൻ്റെ ബാല്യകാലം.

ബലരാമൻ്റെ ജനനം

യമുനയുടെ മറുതീരത്തുള്ള നന്ദഗോപൻ്റെ അടുത്തെത്തിയ രോഹിണിയും യശോദയും സഹോദരിമാരെപ്പോലെയാണ് കഴിഞ്ഞിരുന്നത്. രോഹിണി നേരത്തെ തന്നെ ഗർഭവതിയായിരുന്നുവെങ്കിലും ദേവകിയുടെ ഏഴാമത്തെ ഗർഭത്തെ യോഗമായയുടെ സഹായത്താൽ രോഹിണിയുടെ ഗർഭപാത്രത്തിലേക്ക് മാറ്റുകയാണ് ചെയ്തത്. അങ്ങനെ ആ ഗർഭം ഭാദ്രപദ മാസത്തിൽ, വെളുത്തപക്ഷ ഷഷ്ഠി തിഥിയിൽ, സ്വാതി നക്ഷത്രവും തുലാ ലഗ്നവും ഒത്തു വന്ന ഉച്ചസമയത്ത് ജന്മമെടുത്തു. ആദിശേഷൻ്റെ അവതാരമായ ബലരാമൻ്റെ ജനനസമയത്ത് അഞ്ച് ഗ്രഹങ്ങൾ ഉച്ചസ്ഥായിയിലായിരുന്നു. രാജവംശത്തിൽ ജനിച്ചില്ലെങ്കിൽ പോലും രാജാവാകാൻ ഭാഗ്യമുള്ള അപൂർവ്വ രാജയോഗത്തോടെയാണ് ഭഗവാൻ ബലരാമൻ ജനിച്ചത്.

മലയാളം

മലയാളം

പല വിഷയങ്ങള്‍

Click on any topic to open

0

Copyright © 2026 | Vedadhara | All Rights Reserved. | Designed & Developed by Claps and Whistles
| | | | |
Vedahdara - Personalize

We use cookies