ഇവര്‍ തുളുനാട്ടുകാരാണ്. പയ്യന്നൂരിന് സമീപമുള്ള പുല്ലൂര്‍ ഗ്രാമം, കര്‍ണ്ണാടകത്തിലെ കൊക്കട ഗ്രാമം എന്നിവിടങ്ങളില്‍ നിന്നും ഓരോരുത്തര്‍ തെരഞ്ഞെടുക്കപ്പെടുന്നു. തൃശൂര്‍ നടുവില്‍ മഠത്തിലേയോ മുഞ്ചിറ മഠത്തിലേയോ സ്വാമിയാര്‍ ഇവരെ നമ്പിമാരായി അവരോധിക്കുന്നു. അതു കഴിഞ്ഞാല്‍ അവര്‍ പുറപ്പെടാശാന്തിമാരായിരിക്കും. ഭഗവാന്‍ ഉള്‍പ്പെടെ ആരെയും നമസ്കരിക്കുന്നതോ മറ്റ് ക്ഷേത്രങ്ങളില്‍ പൂജിക്കുന്നതോ ഇവര്‍ക്ക് അനുവദനീയമല്ല.
വേദം പറയുന്നു - യാവതീർവൈ ദേവതാസ്താഃ സർവാ വേദവിദി ബ്രാഹ്മണേ വസന്തി തസ്മാദ്ബ്രാഹ്മണേഭ്യോ വേദവിദ്ഭ്യോ ദിവേ ദിവേ നമസ്കുര്യാന്നാശ്ലീലം കീർതയേദേതാ ഏവ ദേവതാഃ പ്രീണാതി - ദേവതകളെല്ലാരും തന്നെ മന്ത്രരൂപത്തിൽ വേദം പഠിച്ച ബ്രാഹ്മണനിൽ വസിക്കുന്നു. അതുകൊണ്ട് വേദം പഠിച്ച ബ്രാഹ്മണനെ വന്ദിക്കുന്നതുമൂലം ദേവതകൾ തൃപ്തിയടയുന്നു.