വേണ്ടും വണ്ണം സംസ്കരിക്കപ്പെടാത്ത ഏതൊരു വസ്തുവും പരിശുദ്ധമോ ഉല്‍കൃഷ്ടമോ ആവാന്‍ വയ്യ. പ്രാകൃതവസ്തുക്കള്‍ വേണ്ടത്ര ഉപയോഗ്യങ്ങളല്ലെന്ന് പറയേണ്ടതില്ലല്ലോ. സാര്‍വ്വത്രികമായ ഈ നിയമം മനുഷ്യജീവിതത്തിനും ബാധകമാണ്. പ്രാരബ്ധഭുക്തിയോടൊപ്പം ജീവന്‍റെ കര്‍മ്മസംബന്ധത്തേയും അജ്ഞാനത്തേയും നീക്കി ആത്മസാക്ഷാല്കാരത്തിനേയും അതു വഴി കൈവല്യ പ്രാപ്തിക്കും ആവശ്യമായ പക്വതയും ശുദ്ധിയും ജ്ഞാനവും സമ്പാദിക്കുകയെന്നതാണ് മനുഷ്യജീവിതത്തിന്‍റെ മുഖ്യമായ ലക്ഷ്യം.
ദിവസവും കുറച്ച് സമയമെങ്കിലും ഭഗവാനെ സ്മരിക്കണം
ഹരിനാമകീര്ത്തനത്തില് എഴുത്തച്ഛന് പറയുന്നു - ദിവസവു....
Click here to know more..സമൃദ്ധിക്കായി വാസ്തു പുരുഷ മന്ത്രം
വാസ്തോഷ്പതേ നമസ്തേഽസ്തു ഭൂശയ്യാനിരത പ്രഭോ . മദ്ഗൃഹേ ധന....
Click here to know more..ഗണാധിപ പഞ്ചരത്ന സ്തോത്രം
അശേഷകർമസാക്ഷിണം മഹാഗണേശമീശ്വരം സുരൂപമാദിസേവിതം ത്രില....
Click here to know more..ശമ്പളത്തിനു പണിചെയ്യുന്നവനല്ല ഗുരു. സ്വധർമ്മ മായി ഗുരു ശിഷ്യനെ പഠിപ്പിക്കുകയും സ്വഭാവഗുണങ്ങൾ പോഷിപ്പിക്കുകയും ചെയ്തിരുന്നു. ഗുരുകുലത്തിൽ വിന്റെയും പ്രജകളുടെയും സന്താനങ്ങൾ ഏകോദരസ ഹോദരങ്ങളെപ്പോലെ ഗൃഹശുചീകരണം മുതൽ ഭരണകാ ര്യങ്ങൾവരെ ആചരണപൂർവ്വം പരിശീലിച്ചിരുന്നു. അവ രുടെ ദുരഭിമാനമകറ്റാൻ ദുഷിച്ച 'റാഗിംഗി' ന്റെ ആവ ശ്യമുണ്ടായിരുന്നില്ല. കാമമോ, ഭയമോ, ലോഭമോ നിമി ം ഒരിക്കലും സ്വധർമ്മത്തിൽ നിന്നു വ്യതിചലിച്ചിരു ന്നില്ല. ജീവരക്ഷയ്ക്കുവേണ്ടി പോലും ധർമ്മം ത്യജിച്ചിരു ന്നില്ല.
നജാതു കാമാന്ന ഭയാന്ന ലോഭാ ധർമ്മം ത്യജേൽ ജീവിതസ്യാ പിതാ
“മനുഷ്യനിൽ അന്തർലീനമായി കിടക്കുന്ന പൂർണ്ണത യെ പ്രകടമാക്കുകയാണ് വിദ്യാഭ്യാസം' എന്നും സ്വാമി വിവേകാനന്ദനും, 'യഥാർത്ഥ വിദ്യാഭ്യാസമെന്നതും ന മ്മിലുള്ള നല്ല അംശത്തെ വികസിപ്പിക്കുകയാണ്, മനു ഷ്യവർഗ്ഗത്തെക്കാൾ മഹത്തായ മറെറാരു ഗ്രന്ഥമില്ല എന്നു മഹാത്മാഗാന്ധിയും പറഞ്ഞതിന്റെ താല്പര്യവു മിതു തന്നെ.
ശാരീരികവും മാനസികവുമായ സംയമവും തപ് സമാണ് വിദ്യാർത്ഥിയുടെ മുതൽമുടക്ക്. ബ്രഹ്മണി ചരീ തി ബ്രഹ്മചാരി' ബ്രഹ്മചര്യയെന്നു വെച്ചാൽ ബ്ര മത്തിന്റെ അഥവാ ഈശ്വരന്റെ മാർഗ്ഗത്തിൽ ചരിക്കു ക അതായതു് മനസ്സിനേയും ഇന്ദ്രിയങ്ങളെയും ഈശ്വരീയ ലക്ഷ്യത്തിലേയ്ക്കും നടത്തിക്കുകയെന്ന 'വീരോ വൈ ഭർഗ്ഗം വീര്യമാണ് തേജസ്സ്. അതിന്റെ പ്രകാശനത്തി ലൂടെ വേണം വേദരൂപ ബ്രഹ്മത്തിന്റെ ദർശനവും സച്ചി ദാനന്ദ സാക്ഷാത്കാരവുമുണ്ടാവാൻ.
തം പ്രതീതം സ്വധർമ്മേണ ധർമ്മദായഹരം പിതു സ്രഗ്വിണം ത ആസീന മർഹയേത് പ്രഥമംഗലാ
(മനുസ്മൃതി)
സാരം:- (ബഹ്മചര്യാശ്രമത്തിൽ തന്റെ പിതൃസ്ഥാന ത്തിരിക്കുന്ന ആചാര്യനെ ഉത്തമമായ ആസനത്തിലിരു ത്തി പുഷ്പഹാരമണിയിച്ച് നമസ്കരിച്ച് യഥാശ ക്തി പശു, വസ്ത്രം, ധനം മുതലായവ ഗുരുദക്ഷിണയായി ശിഷ്യൻ സമർപ്പിക്കുന്നു. | ഗുരുകുലവാസകാലത്തും പ്രതിഫലേച്ഛകൂടാതെ ശി ഷ്യൻറ സംരക്ഷണകർതൃത്വം മുഴുവൻ ഏറെറടുത്തു തന്റെ ശിഷ്യൻ ഉത്തമ പൗരനായി പരമപുരുഷാത്ഥത്തിന്നും അർഹനായി ഭവിക്കണമെന്ന ആത്മാ വിചാരത്താൽ വിദ്യാഭ്യാസവും യോഗക്ഷേമങ്ങളും നല്കിയ ഗുരുനാ ഥനും ഗുരുദക്ഷിണ നൽകുന്നതും സ്വാഭാവികമായ പ്രര ണകൊണ്ടു മാത്രമായിരുന്നു. പവിത്രമായ ഗുരുശിഷ്യ ബന്ധത്താൽ ഉന്നീതമായ ഗുരുകുല വിദ്യാഭ്യാസം സ്വ യംപര്യാപ്തമായി നടത്തിയിരുന്നു .
താനികല്പദ് (ബഹ്മചാരീസലിലസ്യപ്പപ്പേ തപോ | തിഷത്തപ്യമാനഃ സമുദ്രേ സസനാതോ ബ്രഭുഃ പിങ്ഗലാ പഥിവ്യാം ബഹുരോചതേ
- (അഥർവ്വവേദം) സാരം:+സമുദ്രത്തെപ്പോലെ ഗംഭീരമായ ഉത്തമ ബ ഹ്മചര്യാശ്രമത്തിൽ തപോനിഷ്ഠനായിരുന്നു വേദാദി വി ദ്യകളഭ്യസിച്ചുകൊണ്ടും വീര്യരക്ഷയും ആചാര്യശുശ്രൂഷ യും ചെയ്ത വിദ്യാത്ഥി ഗുണകർമ്മാനുസാരം ഉത്തമ ഗുണ ങ്ങളാൽ പരിപോഷിതനായി സമുദായത്തിനും രാഷ്ട ത്തിനും പ്രകാശമാനമായി ഭവിക്കുന്നു. ആ (ബഹ്മചാരി എല്ലാവരുടെയും ധന്യവാദത്തിന്നർഹനായി ഭവിക്കുന്നു.
| ഗുരുകുലവിദ്യാഭ്യാസം പൂത്തിയാക്കി ബിരുദം നേ ടിയ വിദ്യാത്ഥിയെ 'സ്മാതകൻ' എന്നു പറയുന്നു . സമാ വന സംസ്താരത്തിൽ ഈശ്വരോപാസന, സ്വസ്തിവച നം, ശാന്തിപ്രകരണം എന്നിവ എല്ലാവരും ചേന്നിരുന്നു നിർവ്വഹിക്കും. മന്ത്രാച്ചാരണപൂർവ്വം യജ്ഞവേദിക്കു ചുററും പൂജിച്ചുവെച്ചിരിക്കുന്ന ഔഷധജലത്താൽ സ്നാതക നെ അഭിഷേകം ചെയ്യുന്നു. തുടന്നു (ബഹ്മചര്യചിഹ്നങ്ങളായ വൽക്കലവും ദണ്ഡം യഥാവിധി വർജ്ജിക്കുന്നു. അ നന്തരം പൂർവ്വാഭിമുഖമായി നിന്നും ആദിത്യജപം നടത്തി യിട്ട് (ബഹ്മചര്യവ്രതകാലത്തു വളന്നിരുന്ന കേശനഖാ ദികൾ ചോദിക്കും, സ്ഥാനം, ജലദർപ്പണാദികൾ കഴിച്ച് ശുഭ്രവസ്ത്രധാരണം ചെയ്ത് ആചാര്യൻ നൽകിയ തൊപ്പി കുട, വടി എന്നിവ ധരിച്ചു സ്വഗൃഹത്തിലേയ്ക്കു പോ കുന്ന സ്മാതകനെ ആചാര്യനും മററു ശിഷ്യന്മാരും അനുഗ മിക്കുന്നു.
- ആഘോഷപൂർവ്വം സ്വഭവനത്തിലേക്കു വരുന്ന സ്മാ തകനെ മാതാപിതാക്കളും ബന്ധുമിത്രാദികളും ചേർന്നു മംഗലാരതിപൂർവ്വം സ്വീകരിക്കുന്നു. (ആചാര്യനും യഥാ ചിതം ദക്ഷിണ നൽകിയശേഷം കൂടിയിരിക്കുന്നവരെയ ല്ലാം അന്നപാനാദികൾ നൽകി സത്ക്കരിക്കണം. ആ ചാര്യനു ദക്ഷിണ നല്കിയശേഷം ഔപചാരികമായി ബിരുദദാനോപദേശം നിർവ്വഹിക്കുന്നു. അതിനു മറുപടി യായി സ്നാതകൻ ആചാര്യന്റെ ഗുണഗണങ്ങളെ പ്രകീർ ത്തിച്ചുകൊണ്ടും കൃതജ്ഞത പറയുകയും തന്നെപ്പോലെ മററു വിദ്യാർത്ഥികളെയും സുയോജ്യരാക്കുന്നതിനും ഗുരു വിന്നും ആയുരാരോഗ്യങ്ങൾ പ്രാർത്ഥിക്കുകയും ചെയ്യുന്നു.
. ആചാരോപദേശത്തിന്റെ ആദ്യഭാഗം തെത്തിരീ യ ഉപനിഷത്തിൽ 'സത്യംവദ, ധർമ്മംകര സ്വാധ്യായാ ത്മാപ്രമദ' എന്നുതുടങ്ങുന്ന സൂക്തങ്ങൾ പ്രകാരം ഇങ്ങനെ യാണു:-- സത്യം പറയുക, ധർമ്മം ആചരിക്കുക. പഠിക്കു ന്നതിലും പഠിപ്പിക്കുന്നതിലും പ്രമാദം ഉണ്ടാവരുത്. ആരോഗ്യപാലനത്തിലും നിപുണതയിലും പ്രമാദമുണ്ടാ വരുതു്. ഉത്തമരീതിയിൽ ഐശ്വര്യം വർദ്ധിപ്പിക്കുന്ന തിൽ തെറ്റുപററരുതു്. ദേവതകൾ, മാതാപിതാക്കൾ, ഗുരുജനങ്ങൾ എന്നിവരെ യഥോചിതം ബഹുമാനിക്കുക യും ശുശ്രൂഷിക്കുകയും ചെയ്യുക ധമ്മാനുസൃതങ്ങളായ സൽ ക്കർമ്മങ്ങൾ ഉത്സാഹപൂർവ്വം ചെയ്തുകൊണ്ടിരിക്കുക. പാ പകരങ്ങളായ പ്രവൃത്തികൾ ഒരിക്കലും ചെയ്യരുതു്. വി ദ്വാന്മാരും ധർമ്മിഷ്ഠരുമായ സജ്ജനങ്ങളുമായി സദാസ മ്പക്കം പുലത്തിക്കൊണ്ടിരിക്കുക.
Please wait while the audio list loads..
Ganapathy
Shiva
Hanuman
Devi
Vishnu Sahasranama
Mahabharatam
Practical Wisdom
Yoga Vasishta
Vedas
Rituals
Rare Topics
Devi Mahatmyam
Glory of Venkatesha
Shani Mahatmya
Story of Sri Yantra
Rudram Explained
Atharva Sheersha
Sri Suktam
Kathopanishad
Ramayana
Mystique
Mantra Shastra
Bharat Matha
Bhagavatam
Astrology
Temples
Spiritual books
Purana Stories
Festivals
Sages and Saints